ദാസ്യപ്പണി വിവാദം വനം വകുപ്പിലും; പരാതിയില്‍ കഴമ്പുണ്ടെന്ന് ഫോറസ്റ്റ് വിജിലൻസ് വകുപ്പ്

web desk |  
Published : Jun 28, 2018, 11:40 PM ISTUpdated : Oct 02, 2018, 06:46 AM IST
ദാസ്യപ്പണി വിവാദം വനം വകുപ്പിലും; പരാതിയില്‍ കഴമ്പുണ്ടെന്ന് ഫോറസ്റ്റ് വിജിലൻസ് വകുപ്പ്

Synopsis

തേക്കടി പെരിയാർ കടുവാ സങ്കേതത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ശിൽപ വി കുമാർ താൽക്കാലിക ജീവനക്കാരെക്കൊണ്ട് ദാസ്യവേല ചെയ്യക്കുന്നുവെന്ന പരാതി ഉയര്‍ന്നത്.

ഇടുക്കി: പോലീസ് സേനയിൽ ദാസ്യപ്പണി വിവാദമായതോടെ വനം വകുപ്പിലും ദാസ്യപ്പണി ഉണ്ടെന്ന പരാതി ഉയര്‍ന്നു. പരാതിയിൽ അന്വേഷണത്തിനായി വനം വകുപ്പ് ഐ ആൻറ് ഡി അഡ്മിനിസ്ടേഷൻ വിഭാഗം ഉദ്യോഗസ്ഥൻ തേക്കടിയിലെത്തി അന്വേഷണം നടത്തി. തേക്കടി പെരിയാർ കടുവാ സങ്കേതത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ശിൽപ വി കുമാർ താൽക്കാലിക ജീവനക്കാരെക്കൊണ്ട് ദാസ്യവേല ചെയ്യക്കുന്നുവെന്ന കുമളി സ്വദേശി സജിമോൻ നൽകിയ പരാതിയിന്മേലാണ് വിശദമായ അന്വേഷണത്തിനായി ഫോറെസ്റ്റ് വിജിലൻസ് വകുപ്പ് ഉദ്യോഗസ്ഥൻ അഞ്ചൽ കുമാർ തേക്കടിയിൽ എത്തിയത്.

വനംവകുപ്പിലെ ജീവനക്കാരിയായ ദളിത് സ്ത്രീയെ ഡെപ്യൂട്ടി ഡയറക്ടറുടെ വീട്ട് ജോലിക്കായി നിര്‍ത്തിയെന്നാണ് പരാതി. പരാതിയിൽ കഴമ്പുള്ളതായും രണ്ട് ദിവസത്തിന് ശേഷം വിശദമായ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുമെന്നും ഐ ആന്‍റ് ഡി വിഭാഗം ഉദ്യോഗസ്ഥൻ അഞ്ചൻകുമാർ ഐ എഫ് എസ് പറഞ്ഞു. പരാതിക്കാരന്‍റെയും ഡെപ്യൂട്ടി ഡയറക്ടറുടെയും  മൊഴികൾ ഉള്‍പ്പെടെ ഏഴു പേരുടെ മൊഴികൾ രേഖപ്പെടുത്തുമെന്നും തെളിവുകൾ ഹാജരാക്കാൻ കൂടുതൽ സമയം ആവശ്യമെങ്കിൽ അത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പോലീസിൽ ദാസ്യവേല നിലനിൽക്കുനെന്ന റിപ്പോർട്ടിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് തെളിവുകൾ ശേഖരിച്ചത്. പരാതി യാഥാർത്ഥ്യമാണെന്ന് തെളിഞ്ഞാൽ പെരിയാർ ടൈഗർ ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പടെ നിരവധി ഉദ്യോഗസ്ഥരുടെ മേൽ നടപടി ഉണ്ടാകും. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ
ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്