പരുമല പാതയോരം ഭിക്ഷാടന ലോബി കൈയ്യടക്കി

Published : Jan 26, 2018, 05:07 PM ISTUpdated : Oct 04, 2018, 04:52 PM IST
പരുമല പാതയോരം ഭിക്ഷാടന ലോബി കൈയ്യടക്കി

Synopsis

ആലപ്പുഴ: പരുമല പാതയോരം ഭിക്ഷാടന മാഫിയകള്‍ കൈയ്യടക്കി. ഭിക്ഷാടന നിരോധിത മേഖലയാക്കണമെന്ന കാലങ്ങളായുള്ള ആവശ്യത്തിന് പരിഹാരമാകുന്നില്ല. പരുമല പാലത്തിന് സമീപം റോഡിന്റെ ഇരുവശങ്ങളിലും ഇരിക്കുന്ന യാചകര്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുകയാണ്. പരുമല പാതയോരത്തെ പരുമല പള്ളി, പനയന്നാര്‍കാവ്‌ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള ജനസഞ്ചാരം തടസ്സപ്പെടുത്തുന്ന നിലയില്‍ റോഡ് സൈഡുകള്‍ ഭിക്ഷക്കാര്‍ കൈയേറിയിരിക്കുകയാണ്. 

തമിഴ്നാട്, കര്‍ണ്ണാടക.ആന്ധ്രാ എന്നിവിടങ്ങളില്‍ നിന്ന് ലോറികളില്‍ ഭിക്ഷക്കാരെ ഇവിടെ ഇറക്കി പണപിരിവ് നടത്തുന്ന ന്‍ലോബി ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അന്യസംസ്ഥാനങ്ങളിലെ കുഷ്ഠരോഗ ആശുപത്രികളില്‍ നിന്നും ആതുരാലയങ്ങളില്‍ നിന്നും രോഗം ഭേദപ്പെടുന്നതിന് മുമ്പ് തന്നെ പുറത്തെത്തിക്കുന്നവരെയാണ് ഇവിടെ ഭിക്ഷാടനത്തിനെത്തിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആരാധനാലയങ്ങളിലെ ജനതിരക്കേറിയ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പരുമല പാതയോരം പൂര്‍ണ്ണമായും യാചകര്‍ കയ്യേറും.

ഭിക്ഷ കൊടുക്കാതെ പോകുന്നവരെ അസഭ്യം പറയാനും ഇവര്‍ മുതിരാറുണ്ട്. ഭിക്ഷ തേടുന്നതിനുള്ള സ്ഥലത്തിന് വേണ്ടി ഇവര്‍ തമ്മില്‍ കൈയ്യേറ്റങ്ങളും ഇവിടെ നിത്യസംഭവമാണ്. കഷ്ടിച്ച് രണ്ട് വാഹനത്തിന് കടന്ന് പോകാവുന്ന റോഡിന്റെ ഇരുവശങ്ങള്‍ ഭിക്ഷക്കാര്‍ കൈയ്യേറുന്നതോടെ ജനങ്ങള്‍ക്ക് വഴി നടക്കാനാവാത്ത അവസ്ഥയാണ്. ഇത് മണിക്കുറുകള്‍ നീളുന്ന ഗതാഗതക്കുരുക്കിനും കാരണമാകാറുണ്ട്. പരുമല പാലവും അനുബന്ധ സ്ഥലങ്ങളും യാചക നിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയും മരിച്ചോ?, തെരുവിൽ രക്തസാക്ഷികൾക്കൊപ്പം ചുമര്‍ ചിത്രത്തിൽ സ്ഥാനം, പ്രതികരിക്കാതെ ഇറാൻ
മാനന്തവാടിയിൽ ഇതര സംസ്ഥാന തൊഴിലാളി ചെക്ക് ഡാമിൽ മുങ്ങി മരിച്ചു