അന്ന് ഷാപ്പ് മുതലാളി; ഇന്ന് അന്തിയുറങ്ങുന്നത് ഷാപ്പില്‍

Published : Dec 31, 2017, 09:44 PM ISTUpdated : Oct 04, 2018, 07:28 PM IST
അന്ന് ഷാപ്പ് മുതലാളി; ഇന്ന് അന്തിയുറങ്ങുന്നത് ഷാപ്പില്‍

Synopsis

കാസര്‍കോട്: 1991 - 2001 കാലഘട്ടത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് റേഞ്ച് കള്ള് ഷാപ്പ് ലേലം കൊണ്ടത് സി.കെ.സുരേഷും സഹോദരനുമായിരുന്നു. കാഞ്ഞങ്ങാട് റേഞ്ചില്‍ അന്ന് 65 ഷാപ്പുകളുണ്ടായിരുന്നു. ഇതില്‍ ബളാല്‍ കേന്ദ്രീകരിച്ചാണ് സുരേഷ് ഷാപ്പിന്റെ കണക്കുകള്‍ നോക്കിയിരുന്നത്. പണം ഒഴുകിയ നാളുകള്‍. തികഞ്ഞ മുതലാളിമാരായിരുന്നു സഹോദരങ്ങള്‍. കഴുത്തില്‍ സ്വര്‍ണമാല, കൈയില്‍ ചെയിന്‍, കസവുമുണ്ട്, വാഹനങ്ങള്‍... 

ഇന്ന് പക്ഷേ സുരേഷിന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു. ഉടുതുണിക്ക് മറുതുണിയില്ല. പണ്ട് തന്റെ കീഴിലായിരുന്ന ബളാല്‍ ഷാപ്പില്‍ എന്നും വൈകീട്ട് അന്തിയുറങ്ങാനെത്തും, മറ്റ് കിടപ്പാടമില്ലാത്തതിനാല്‍. ബളാല്‍ ഗവ.ഹൈസ്‌കൂളില്‍ നിന്നും പത്താം ക്ലാസ് കഴിഞ്ഞ് പടന്നക്കാട് നെഹ്‌റു കോളേജില്‍ നിന്നും പ്രീഡിഗ്രിയും ഡിഗ്രിയും നേടിയ സുരേഷ് എന്ന ആ പഴയ കള്ളുഷാപ്പ് മുതലാളി മനോനിലതെറ്റി കഴിഞ്ഞ നാല് വര്‍ഷമായി ബളാലിലെ കള്ളുഷാപ്പില്‍  നരകജീവിതം നയിക്കുന്നു. ഷാപ്പില്‍ നിന്നും കിട്ടുന്ന ഭക്ഷണം കഴിച്ച് ജീവിതം തള്ളിനീക്കുന്ന സുരേഷ് പക്ഷേ മദ്യത്തിനടിമയല്ല. ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ ഒരു ഗ്ലാസ് കള്ള് കുടിക്കും, അത്രമാത്രം. 

സുരേഷിന്റെ ജീവിതം മാറ്റി മറിച്ചത് ഇഞ്ചി കൃഷിയോട് തോന്നിയ താല്പര്യമാണ്. വന്‍ലാഭം പ്രതീക്ഷിച്ച് കര്‍ണ്ണാടകയില്‍ പോയി ഇഞ്ചി കൃഷി നടത്തി. പക്ഷേ കാര്യങ്ങള്‍ കരുതിയത് പോലെയായിരുന്നില്ല. കൃഷിയില്‍ ഉണ്ടായ അപ്രതീക്ഷിത നഷ്ടം സുരേഷിന്റെ മനോനില തകര്‍ത്തു. കടം കയറിയപ്പോള്‍ വീട് വില്‍ക്കേണ്ടി വന്നു. പക്ഷേ, കടം മാത്രം കൂടി വന്നു. പണം സ്വരൂപിക്കുവാനുള്ള മാര്‍ഗങ്ങള്‍ അടഞ്ഞതോടെ സുരേഷിന് പാരമ്പര്യമായി കിട്ടിയ സ്വത്തും വീടും വില്‍ക്കേണ്ടിവന്നു. മാനസികമായി തകര്‍ന്നതോടെ കുടുംബാംഗങ്ങളും ഉപേക്ഷിച്ചു. പണവും വീടും നഷ്ടപ്പെട്ട സുരേഷ് എല്ലാ ദിവസവും വൈകീട്ട് ബളാലിലെ ഷാപ്പിലെത്തും, ഒന്ന് തല ചായ്ക്കാന്‍. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, 'ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്‍റെ ഭാഗമായതിൽ സന്തോഷം'
'ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടും'; ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ