ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ 81 ശതമാനവും കോടിപതികള്‍; മണിക് സര്‍ക്കാര്‍ ദരിദ്രനായ മുഖ്യമന്ത്രി

Published : Feb 13, 2018, 02:39 PM ISTUpdated : Oct 05, 2018, 02:13 AM IST
ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ 81 ശതമാനവും കോടിപതികള്‍; മണിക് സര്‍ക്കാര്‍ ദരിദ്രനായ മുഖ്യമന്ത്രി

Synopsis

ദില്ലി: രാജ്യത്തെ മുഖ്യമന്ത്രിമാരുടെ സ്വത്തു വിവരകണക്കുകൾ പുറത്തു വന്നു. 177 കോടി രൂപ ആസ്‌തിയുള്ള ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് മുഖ്യമന്ത്രിമാരിലെ ധനികന്‍.അരുണാചൽ മുഖ്യമന്ത്രി പേമാ ഖണ്ഡുവാണ് ചന്ദ്രബാബുവിന് പിന്നിൽ രണ്ടാമത്തെ കോടീശ്വരൻ. 129 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്‌തി.തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കണക്കുകളെ ആധാരമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

48 കോടി രൂപയുടെ ആസ്തിയുള്ള പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ആണ്  മൂന്നാം സ്ഥാനത്ത്. കേരള മുഖ്യമന്ത്രി പിണറായി വിജയന് 1.06 കോടി രൂപയുടെ ആസ്തിയാണുള്ളത്. 26 ലക്ഷം രൂപയുടെ ആസ്‌തി മാത്രമുള്ള ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരാണ് മുഖ്യമന്ത്രിമാരില്‍ ഏറ്റവും ദരിദ്രന്‍. 30 ലക്ഷം രൂപ ആസ്തിയുള്ള ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും 55 ലക്ഷം രൂപയുടെ ആസ്തിയുള്ള കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയുമാണ് മണിക് സർക്കാർ കഴിഞ്ഞാൽ ദരിദ്രരായ മുഖ്യമന്ത്രിമാർ.

മുഖ്യമന്ത്രിമാരില്‍ 55 ശതമാനത്തിനും ഒരു കോടിക്കും 10 കോടിക്കും ഇടയില്‍ ആസ്തിയുണ്ട്. 19 ശതമാനം പേര്‍ക്ക് മാത്രമാണ് ഒരു കോടി രൂപയില്‍ താഴെ ആസ്തിയുള്ളു. മുഖ്യമന്ത്രിമാരില്‍ 39 ശതമാനം പേരും ബിരുദമുള്ളവരും 32 ശതമാനം പേര്‍ പ്രഫഷണലുകളുമാണ്. 16 ശതമാനം പേര്‍ ബിരുദാനന്തര ബിരുദമുള്ളവരാണ്. 10 ശതമാനം പേര്‍ മാത്രമണ് ഹൈസ്കൂള്യ വിദ്യാഭ്യാസമുള്ളവര്‍. സിക്കിം മുഖ്യമന്ത്രി പി കെ ചാമിലാംഗ് മാത്രമാണ് ഡോക്ടറേറ്റുള്ള ഒരേയൊരു മുഖ്യമന്ത്രി.

അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട മന്ത്രിമാരിൽ രണ്ടാം സ്ഥാനത്താണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ.11 കേസുകളാണ് അദ്ദേഹത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. 22 ക്രിമിനൽ കേസുകളുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് ഒന്നാമത്. 10 ക്രിമിനല്‍ കേസുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മൂന്നാം സ്ഥാനത്തുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പൊലീസ് ഉദ്യോ​ഗസ്ഥനെ കാറിടിപ്പിച്ച സംഭവം; കൊല്ലം സ്വദേശികളായ 2 പേർ പിടിയിൽ, കാർ കസ്റ്റഡിയിലെടുത്തു
ഒരു കുട്ടിക്ക് 25 ലക്ഷം, 1160 ഓളം എസ്‌സി, എസ്ടി വിദ്യാർഥികളെ വിദേശ രാജ്യങ്ങളിൽ പഠിക്കാനയച്ചത് വലിയ നേട്ടം; മന്ത്രി ഒ.ആർ കേളു