57 വര്‍ഷത്തിനിടെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഏറ്റവും അപകടം കുറഞ്ഞ വര്‍ഷമായി 2017-18

Web Desk |  
Published : Apr 15, 2018, 11:51 AM ISTUpdated : Jun 08, 2018, 05:48 PM IST
57 വര്‍ഷത്തിനിടെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഏറ്റവും അപകടം കുറഞ്ഞ വര്‍ഷമായി 2017-18

Synopsis

ഈ വര്‍ഷം മാര്‍ച്ച് 30 വരെയുളള കണക്കുകള്‍ പ്രകാരം 73 ട്രെയിന്‍ അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത് 2016-17 ല്‍ 607 പേര്‍ക്ക് ട്രെയിന്‍ അപകടങ്ങളില്‍ പരിക്കേല്‍ക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിരുന്നു

ദില്ലി: ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗ്യവര്‍ഷമായി 2017-18 മാറി. 57 വര്‍ഷത്തെ ഏറ്റവും കുറവ് ട്രെയിന്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് 2017-18 ലാണ്. ഈ വര്‍ഷം മാര്‍ച്ച് 30 വരെയുളള കണക്കുകള്‍ പ്രകാരം 73 ട്രെയിന്‍ അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞവര്‍ഷം 104 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്താണ് ഈ ആശ്വാസം. 

റെയില്‍ അപകടങ്ങള്‍ കുറയ്ക്കാനായതിന്‍റെ പ്രധാനകാരണം 4,405 കിലോമീറ്റര്‍ ട്രാക്കുകള്‍ പുതുക്കിപ്പണിയാനായത് മൂലമാണെന്നാണ് റെയില്‍വേയുടെ അവകാശവാദം. ഏറ്റവും വിപുലമായ പുതുക്കിപ്പണിയല്‍ പദ്ധതിയായിരുന്നു 2017 -18 ലേത്. 

1960-61 ല്‍ ഇന്ത്യന്‍ റെയില്‍വേ ഓടിയത് 388.1 മില്യണ്‍ ട്രെയിന്‍ കിലോമീറ്റര്‍ ആയിരുന്നെങ്കില്‍ 2017-18 ആയപ്പോഴേക്കും അത് 1,170.7 മില്യണ്‍ കിലോമീറ്ററായി ഉയര്‍ന്നു. അപകടങ്ങളില്‍ പരിക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്യുന്നവരുടെ എണ്ണത്തിലും മുന്‍വര്‍ഷത്തെ ആപേക്ഷിച്ച് കുറവുണ്ടായി. 2016-17 ല്‍ 607 പേര്‍ക്ക് ട്രെയിന്‍ അപകടങ്ങളില്‍ പരിക്കേല്‍ക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തപ്പോള്‍ 2017-18 ല്‍ അത് 254 ലേക്ക് താഴ്ത്താന്‍ ഇന്ത്യന്‍ റെയില്‍വേയ്ക്കായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നു; എല്ലാത്തിനും പിന്നിൽ സംഘപരിവാർ ശക്തികൾ: മുഖ്യമന്ത്രി പിണറായി വിജയൻ
കെസി വേണുഗോപാൽ ഇടപെട്ടു, തീരുമാനമെടുത്ത് കർണാടക സർക്കാർ; ക്രിസ്മസിന് കേരളത്തിലേക്ക് 17 സ്പെഷ്യൽ ബസുകൾ എത്തും