തോമസ് ചാണ്ടിക്കെതിരായ നടപടി:  തീരുമാനം എല്‍.ഡി.എഫിന് വിട്ട് സി.പി.എം.

Published : Nov 11, 2017, 08:21 PM ISTUpdated : Oct 05, 2018, 01:56 AM IST
തോമസ് ചാണ്ടിക്കെതിരായ നടപടി:  തീരുമാനം എല്‍.ഡി.എഫിന് വിട്ട് സി.പി.എം.

Synopsis

തിരുവനന്തപുരം:  കായല്‍ കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിയെ കൈവിട്ട് സി.പി.എമ്മും. നടപടികള്‍ എല്‍.ഡി.എഫിന് തീരുമാനിക്കാമെന്ന് സി.പി.എം വ്യക്തമാക്കി. നടപടിയില്‍ ഉചിതമായ തീരുമാനമെടുക്കാനാണ് എല്‍.ഡി.എഫ് നേതൃത്വത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

തോമസ് ചാണ്ടിക്കെതിരായി അഡ്വക്കറ്റ് ജനറല്‍ നേരത്തെ നിയമോപദേശം നല്‍കിയിരുന്നു. ജില്ല കളക്ടറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്നാണ് സര്‍ക്കാറിനോട് നിയമോപദേശത്തില്‍ അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദ് വ്യക്തമാക്കിയത്.കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന് തുടര്‍ നടപടികളിലേക്ക് പോകേണ്ടിവരുമെന്ന് നിയമോപദേശം പറയുന്നു. ഇതോടെ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് കുറുക്കുകള്‍ മുറുകി. 

മാര്‍ത്താണ്ഡം കായല്‍ ഭൂമി കയ്യേറ്റത്തിലും, ലൈക്ക് പാലസ് റോഡിന്റെ പേരിലും നിയമലംഘനം നടന്നിട്ടുണ്ടെന്ന് നേരത്തെ ആലപ്പുഴ ജില്ല കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പുറമേ ഹൈക്കോടതി മന്ത്രി നിയമത്തിന് അതീതനാണോ എന്ന് പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം തോമസ് ചാണ്ടി രാജിവയ്ക്കണം എന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. 

മുഖ്യമന്ത്രി രാജി കാര്യത്തില്‍ ഇതുവരെ പരസ്യ പരാമര്‍ശനത്തിന് തയ്യാറായില്ലെങ്കിലും, ചാണ്ടി രാജികാര്യം സ്വയം തീരുമാനിക്കണം എന്നാണ് സിപിഎം ഇന്നലെ ചാണ്ടിയുടെ കക്ഷിയായ എന്‍സിപിയെ അറിയിച്ചത്. എന്നാല്‍ സി.പിഎം തീരുമാനം എല്‍.ഡി.എഫിന് വിട്ടതോടെ സി.പി.ഐയുടെ എതിര്‍പ്പ് കണക്കിലെടുത്ത് തോമസ് ചാണ്ടിയുടെ മന്ത്രി സ്ഥാനം നഷ്ടമായേക്കും. അതേസമയം ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് എന്‍സിപി കൈക്കൊള്ളുന്നത്. തോമസ് ചാണ്ടിയുടെ നിയമലംഘനം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് എത്തിച്ചത് ഏഷ്യാനെറ്റ് ന്യൂസാണ്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള വിമാനം രണ്ടാം ദിവസവും റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ, ബദൽ സംവിധാനം ഏർപ്പെടുത്തണം
തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ