
മലപ്പുറം: യുപി ക്ലാസുകളില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചിട്ടും നടപടിയെടുക്കാതെ പോലീസ്. മലപ്പുറം കൊണ്ടോട്ടിയിലാണു സംഭവം. ഒമ്പതും പത്തും വയസുള്ള മൂന്നു യു.പി. സ്‌കൂള്‍ വിദ്യാര്‍ഥിനികളെയാണ് സ്‌കൂളിലെ കരാട്ടെ അധ്യാപകന്‍ പീഡിപ്പിച്ചത്. പരിശീലന വസ്ത്രത്തിന്റെ അളവെടുക്കാനെന്ന വ്യാജേന ഒഴിഞ്ഞ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി ലെംഗികമായി പീഡിപ്പിച്ചെന്നാണ് ഒരു പെണ്‍കുട്ടി മലപ്പുറം ചെല്‍ഡ് ലൈനിനു പരാതി നല്‍കിയത്. അതിനു പിന്നാലെ, സമാനമായ അനുഭവമുണ്ടായതായി രണ്ടു പെണ്‍കുട്ടികള്‍ കൂടി പരാതിപ്പെടുകയായിരുന്നു.
എന്നാല്‍ കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ െചെല്‍ഡ് ലൈന്‍ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും പോലീസുദ്യോഗസ്ഥര്‍ കുട്ടികളുടെ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിപ്പറയിച്ചതായുമാണ് പരാതി. 1098 ടോള്‍ ഫ്രീ ഫോണ്‍ നമ്പറില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വിവരം കൊണ്ടോട്ടി പോലീസിനു
കൈമാറുകയും. പോക്സോ വകുപ്പ് പ്രകാരം കേസെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായതായും കേസ് പോലീസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായും െചെല്‍ലൈന്‍ അധികൃതര്‍ക്കു വിവരം ലഭിച്ചു. കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി പരാതി പിന്‍വലിക്കാന്‍ പോലീസ് ആവശ്യപ്പെട്ടതായാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam