പാര്‍ലമെന്റിന്റെ ചിത്രം പുറത്തുവിട്ട എംപിയെ ലഹരി വിമുക്ത കേന്ദ്രത്തില്‍ അയക്കണമെന്ന് ആവശ്യം

Published : Aug 03, 2016, 11:31 AM ISTUpdated : Oct 05, 2018, 03:54 AM IST
പാര്‍ലമെന്റിന്റെ ചിത്രം പുറത്തുവിട്ട എംപിയെ ലഹരി വിമുക്ത കേന്ദ്രത്തില്‍ അയക്കണമെന്ന് ആവശ്യം

Synopsis

പാര്‍ലമെന്റിന്റെ സുരക്ഷമേഖലയുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട എ.എ.പി എം.പി ഭഗവന്ത് മാന്‍ അച്ചടക്കം ലംഘിച്ചുവെന്നാണ് പാര്‍ലമെന്ററി സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളുടേയും അഭിപ്രായം. ഭഗവന്ത് മാനെതിരെ കടുത്ത നടപടി വേണമെന്നാണ് ബിജെപി, ശിരോമണി അകാലിദള്‍ അംഗങ്ങളുടെ ആവശ്യം. എന്നാല്‍ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കണമെന്നാണ് മറ്റ് പാര്‍ട്ടികളുടെ നിലപാട്. ഇന്ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് സ്‌പീക്കര്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ചര്‍ച്ചകള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് കമ്മിറ്റിയുടെ കാലാവധി ഒരാഴ്ച കൂടി നീട്ടി.

കമ്മറ്റിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ ഭഗവന്ത് മാനിനോട് ലോക്‌സഭ നടപടികളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ സ്‌പീക്കര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനിടെ  ഭഗവന്ത് മാനെ ലഹരി മുക്ത കേന്ദ്രത്തില്‍ അയക്കണമെന്ന് മൂന്ന് എംപിമാര്‍ ലോക്‌സഭാ സ്‌പീക്കറോട് ആവശ്യപ്പെട്ടു. ബി.ജെ.പി എം.പി മഹേഷ് ഗിരി, അകാലിദള്‍ എം.പി പ്രേംസിംഗ് ചന്ദുമജ്റ, എ.എ.പി എം.പി ഹരിന്ദ്രര്‍ ഖല്‍സ എന്നിവരാണ് സ്‌പീക്കര്‍ക്ക് കത്തെഴുതിയത്. ലോകസഭയുടെ ചെലവില്‍ ചികിത്സ നടത്തണമെന്നാണ് കത്തില്‍ എംപിമാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്
സെലൻസ്‌കി അമേരിക്കയിൽ, ലോകം ഉറ്റുനോക്കുന്നു, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്‍റെ മധ്യസ്ഥതയിൽ നിർണ്ണായക ചർച്ച; സമാധാനം പുലരുമോ?