
ചണ്ഡിഗഡ്: അവിഹിതബന്ധം പുറത്തറിയാതിരിക്കാൻ കാമുകനുമായി ചേർന്ന് നാലുവയസുള്ള മകനെ അമ്മ കൊലപ്പെടുത്തി. കപുർത്തലയിലെ തൽവാൻഡി ചൗദ്രിയാൻ ഗ്രാമത്തിലാണു സംഭവം. സംഭവത്തിനുശേഷം ഒളിവില്‍പോയ അമ്മ രജ്‌വന്ത് കൗറിനായും കാമുകൻ ഗൗതം കുമാറിനായും പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
ആറു വയസ്സുള്ള മൂത്ത കുട്ടി പറഞ്ഞാണു സംഭവം നാട്ടുകാർ അറിഞ്ഞത്. അച്ഛനും അമ്മയും വീട്ടിലില്ലെന്നും സഹോദരന്‍ ബോധരഹതിനായി കിടക്കുകാണെന്നും മൂത്ത കുട്ടി അറിയിച്ചതിനനുസരിച്ച് അയല്‍ക്കാര്‍ വന്നുനോക്കിയപ്പോഴാണ് കുട്ടി മരിച്ചു കിടക്കുന്നായി കണ്ടത്. കുട്ടിയുടെ മൃതദേഹത്തില്‍ പരിക്കേറ്റ പാടുകളൊന്നുമില്ല.
കുട്ടികളുടെ പിതാവു ബൽവിന്ദർ സിങ് ഗുജറാത്തിൽ സ്വകാര്യ കമ്പനിയിലാണു ജോലി ചെയ്യുന്നത്. ഇയാളോട് കൊല്ലപ്പെട്ട കുട്ടി ഗൗതം കുമാര്‍ വീട്ടില്‍ പതിവായി വരുന്നതിനെക്കുറിച്ചു രാത്രി വീട്ടില്‍ തങ്ങുന്നതിനെക്കുറിച്ചും പറഞ്ഞിരുന്നു. ഇതാണ് കൊലക്ക് പ്രകോപനമെന്നാണ് പോലീസ് കരുതുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam