
തൃശൂര്‍: മഴക്കാലമായതോടെ തൃശൂരിലെ കോള്‍പാടങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. പ്രകൃതി ഭംഗി ആസ്വദിക്കാനും നാടൻ ഭക്ഷണം കഴിക്കാനും നിരവധി പേരാണ് ദിവസവും എത്തുന്നത്. നോക്കെത്താദൂരത്തോളം കോള്‍പാടങ്ങളില്‍ വെള്ളം കയറി കിടക്കുന്നു. അടുത്ത കൃഷി തുടങ്ങുംവരെ ഇങ്ങനെയാണ്. വേനല്‍ക്കാലത്ത് പാടവും മഴക്കാലത്ത് കായലുമാകുന്ന പ്രദേശം.
കാറ്റേല്‍ക്കാനും ചൂണ്ടയിടാനുമായി ആളുകള്‍ സ്ഥിരമാകുകയാണ് ഇവിടെ. പാടത്തോട് ചേര്‍ന്നുളള തട്ടുകടകളാണ് മറ്റൊരു ആകര്‍ഷണം.വഴിയോരത്ത് ഇരുന്ന് പ്രകൃതിഭംഗി ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ ആളുകളെത്തുന്നുണ്ട്. പ്രകൃതിയുടെ മുഴുവൻ സൗന്ദര്യവുമായി തൃശൂരിലെ കോള്‍പാടങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam