മോഷണ ആസൂത്രണം: കൊടി സുനിയെ ജയിലില്‍ ചോദ്യം ചെയ്യും

Published : Nov 24, 2017, 07:35 PM ISTUpdated : Oct 05, 2018, 02:35 AM IST
മോഷണ ആസൂത്രണം: കൊടി സുനിയെ ജയിലില്‍ ചോദ്യം ചെയ്യും

Synopsis

കോഴിക്കോടജയിലില്‍ വച്ച് മോഷണം ആസൂത്രണം ചെയ്‌തെന്ന വിവരത്തെത്തുടര്‍ന്ന് ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിെയന്ന് എന്‍.കെ സുനില്‍ കുമാറിനെ പൊലീസ് ജയിലിലെത്തി ചോദ്യം ചെയ്യും. ഞായറാഴ്ചയാണ് വിയ്യൂര്‍ ജയിലില്‍ സുനിലിനെ ചോദ്യം ചെയ്യുക. 

ഇക്കഴിഞ്ഞ ജൂലൈ 17ന് കോഴിക്കോട്ടെ നല്ലളത്ത് ദേശീയ പാതയില്‍ കാര്‍ യാത്രക്കാരനെ ആക്രമിച്ച് മൂന്നു കിലോ സ്വര്‍ണംകവര്‍ന്ന കേസില്‍ പൊലീസ് പിടിയിലായവര്‍ നല്‍കിയ മൊഴിയിലാണ് നിര്‍ണായക വഴിത്തിരിവ്. മോഷണം ആസൂത്രണം ചെയ്തത് ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന സുനില്‍ കുമാറാണെന്ന് ചോദ്യം ചെയ്യലിനിടെ പ്രതികള്‍ വെളിപ്പെടുത്തി. 

മോഷണം ആസൂത്രണം ചെയ്യാന്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രഞ്ജിത് കൊല്ലത്തെ പണമിടപാടുകാരനായ രാജേഷ് ഖന്ന എന്നിവരെ സുനില്‍ ജയിലില്‍നിന്ന് ഫോണ്‍ ചെയ്തതിന്റെ വിവരങ്ങളും പുറത്തുവന്നു. കവര്‍ച്ച ചെയ്യാനും സ്വര്‍ണ്ണം മറിച്ചു വില്‍ക്കാനും ഫോണിലൂടെ സുനില്‍ തന്നെയാണ് നിര്‍ദ്ദേശം നല്‍കിയതെന്നും പ്രതികള്‍ വെളിപ്പെടുത്തി. 

തുടര്‍ന്നാണ് സുനിലിനെ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി ഇതിന് അനുമതി നല്‍കി. ചെറുവണ്ണൂര്‍ സിഐ പി.രാജേഷും സംഘവും  പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് സുനിലിനെ ചോദ്യം ചെയ്യുക. 

രഞ്ജിത് അടക്കം ആറു പേരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുളളത്. സുനിലും സംഘവും കോഴിക്കോട് ജില്ലാ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വാര്‍ത്ത നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. കോളിളക്കമുണ്ടാക്കിയ ഈ സംഭവത്തിനു ശേഷവും സുനില്‍ കുമാറും സംഘവും ജയില്‍ സുരക്ഷിത താവളമാക്കുന്നു എന്ന് തെളിയിക്കുന്നതാണ് മോഷണക്കേസിലെ പ്രതികളുടെ വെളിപ്പെടുത്തല്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

'എൻഡിഎയിൽ നേരിട്ടത് കടുത്ത അവ​ഗണന, യുഡിഎഫ് എല്ലാവരെയും ഉൾക്കൊള്ളുന്ന മുന്നണി'; സന്തോഷമെന്ന് സി കെ ജാനു
കൊല്ലത്ത് വാഴയിലയിൽ അവലും മലരും പഴവും വെച്ച് പൊലീസിനു നേരെ സിപിഎം നേതാവിന്റെ കൊലവിളി