കാളവണ്ടിയോട്ടവും മരമടി മത്സരവും വീണ്ടും തുടങ്ങണമെന്ന് ആവശ്യം

Published : Jan 23, 2017, 01:44 AM ISTUpdated : Oct 05, 2018, 03:35 AM IST
കാളവണ്ടിയോട്ടവും മരമടി മത്സരവും വീണ്ടും തുടങ്ങണമെന്ന് ആവശ്യം

Synopsis

കൊച്ചി: ജല്ലിക്കട്ടിനെ ചൊല്ലി വിവാദങ്ങള്‍ കത്തിപ്പടരുമ്പോള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് എറണാകുളം ജില്ലയിലെ കാക്കൂര്‍  ഗ്രാമവാസികള്‍ . ജല്ലിക്കട്ടുമായി ബന്ധപ്പെട്ട കോടതി വിധി മൂലം നിലച്ചു പോയ  കാളവണ്ടിയോട്ടം, മരമടി മല്‍സരം എന്നിവ പുതിയ സാഹചര്യത്തില്‍ വീണ്ടും തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഒരു വിഭാഗം നാട്ടുകാര്‍. കാക്കൂര്‍ കാളവയലില്‍ നിന്ന് പടിയിറങ്ങിപ്പോയ കാളയെ തിരിച്ചു കൊണ്ട് വരുകയാണ് ഇവരുടെ ലക്ഷ്യം.

പാടത്തെ ചെളിയില്‍ കന്നൂപൂട്ടി ജോടിക്കാളകളുടെ വീര്യം അളക്കുന്നത് കാക്കൂര്‍ നിവാസികള്‍ക്ക് ഒരു വിനോദം മാത്രമല്ല. ഈ നാടിന്റെ സംസ്കാരം കൂടിയാണ്. കൃത്യമായി പറഞ്ഞാല്‍ ഒരു നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള പാരമ്പര്യം. ഇരുപ്പൂ കൃഷി വിളവിറക്കിയാല്‍  എടപ്രക്കാവ്,ആമ്പിശ്ശേരി ദേവീ ക്ഷേത്രങ്ങളിലെ ഉല്‍സവം കൊടിയേറും.ഇതോടനുബന്ധിച്ചാണ് കാക്കൂര്‍ കാളവയലും. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ കാര്‍ഷിക മാമാങ്കം.

ഇതിലെ ഏറ്റവും പ്രധാന ഇനമാണ് കാളവണ്ടി  ഓട്ടവും മരമടി മല്‍സരവും.2014 ല്‍ ജല്ലിക്കെട്ടുമായ ബന്ധപ്പെട്ട കോടതി വിധിയോടെ  ഇവ രണ്ടും നിലച്ചു.വിനോദത്തിന് വേണ്ടി പ്രദര്‍ശിപ്പിക്കുന്ന മൃഗങ്ങളുടെ പട്ടികയില് കാളയും പെട്ടതാണ് കാരണം.ഇപ്പോള്‍ ജല്ലിക്കെട്ടിന് വേണ്ടി ഒരു നാട് മുഴുവന്‍ തെരുവിലറങ്ങിയതോടെ ഇതിന് ചുവടൊപ്പിച്ച് ഈ മല്‍സരങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

ഈ ആവശ്യം ഉന്നയിച്ച് അനൂപ് ജേക്കബ് എം എല്‍എയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നാട്ടുകാര്‍ പ്രകടനവും നടത്തി. മാര്‍ച്ച് രണ്ടിന് ഈ വര്‍ഷത്തെ കാളവയല്‍ ആരംഭിക്കും. സര്‍ക്കാരിന്‍റെ സഹായത്തോടെ കാളവണ്ടി  ഓട്ടവും മരമടി മല്‍സരവും നടത്താനാണ് ശ്രമം.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഗൂഗിള്‍ പേ വഴി പണം നൽകുന്നതിൽ തടസം, രാത്രി യുവതിയെ കെഎസ്ആര്‍ടിസിയില്‍ നിന്നും ഇറക്കിവിട്ടു, പരാതിയിൽ അന്വേഷണം
എബിവിപി പ്രവർത്തകൻ വിശാൽ വധകേസിൽ വിധി ഇന്ന്, സാക്ഷികളായ കെഎസ് യു- എസ്എഫ്ഐ പ്രവർത്തകർ മൊഴി മാറ്റിയ കേസ്