
കൊച്ചി: ഇടപ്പളളി- മണ്ണൂത്തി ദേശീയ പാതയിലെ ഗതാഗതക്കുരുക്കഴിക്കാൻ നടപടികൾ തുടങ്ങിയതായി ദേശീയ പാത അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ ഗതാഗത തടസത്തിന്‍റെ പേരിൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവയ്ക്കരുതെന്നാണ് വകുപ്പിന്‍റെ ആവശ്യം. ടോൾ പിരിവ് നിർത്തുന്നത് പ്രശ്നപരിഹാരത്തിനുളള മാർഗം അല്ല. നടപടികൾ ആലോചിക്കാൻ യോഗം ചേർന്നതായി സർക്കാർ അറിയിച്ചു. പഞ്ചായത്ത് റോഡുകൾ നന്നാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന ഇടങ്ങളിൽ ഇതുവഴി വാഹനങ്ങൾ വഴി തിരിച്ചുവിടാനാണ് ആലോചന. ഹർജി നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam