മദനി പ്രതിയായ കേസില്‍ എറണാകുളം കോടതിയില്‍ 24 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Published : Jul 09, 2016, 12:45 AM ISTUpdated : Oct 04, 2018, 06:28 PM IST
മദനി പ്രതിയായ കേസില്‍ എറണാകുളം കോടതിയില്‍ 24 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Synopsis

1992ല്‍ നിരോധിച്ചതിന് ശേഷവും ഐഎസ്എസിന്‍റെ രഹസ്യയോഗം ചേര്‍ന്നെന്നാണ് കേസ്. കൊല്ലം മൈനാഗപ്പള്ളിയിലെ അബ്ദുന്നാസര്‍ മദനിയുടെ വീട്ടിലായിരുന്നു യോഗം. പൊലീസ് നടത്തിയ പരിശോധനയില്‍ മദനിയുടെ വീട്ടില്‍ നിന്ന് കൈത്തോക്ക്, തിരകള്‍, ഒന്നരക്കിലോയോളം വെടിമരുന്ന്, മെറ്റല്‍ ഡിറ്റക്ടര്‍, ഐഎസ്എസ് നോട്ടീസുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. 1994ല്‍ പോലീസ് കൊല്ലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണെങ്കിലും മദനിയുടെ അപേക്ഷയെ തുടര്‍ന്ന് കേസിന്‍റെ വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. 

തുടര്‍ന്ന് പലവിധ കാരണങ്ങളാല്‍ കേസിന്റെ വിചാരണ നീണ്ടുപോയി. ഇതിനിടെ കേസിലെ 21 സാക്ഷികളില്‍ രണ്ട് പേര്‍ മരിച്ചു. കേസിന്റെ കാലപ്പഴക്കം ശ്രദ്ധിച്ച ജഡ്ജി കെ.എം ബാലചന്ദ്രനാണ് ഓഗസ്റ്റ് 18 മുതല്‍ വിചാരണ തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. രാജു വടക്കേര ഹാജരാകും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ
തൃശ്ശൂരിൽ വീടിനുള്ളിൽ യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ; മൃതദേഹം കണ്ടത് അടുക്കളയിൽ, സമീപം ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പി