ചുരിദാറിനു മുകളില്‍ മുണ്ടുടുക്കുന്നത് അപഹാസ്യമെന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗം

Published : Dec 01, 2016, 06:07 AM ISTUpdated : Oct 04, 2018, 07:42 PM IST
ചുരിദാറിനു മുകളില്‍ മുണ്ടുടുക്കുന്നത് അപഹാസ്യമെന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗം

Synopsis

ചുരിദാര്‍ ഇന്ത്യന്‍ സ്ത്രീകള്‍ പരമ്പരാഗതമായി ധരിക്കുന്ന വസ്ത്രമാണെന്ന് കത്തില്‍ പറയുന്നു. ചുരിദാര്‍ ക്ഷേത്രത്തില്‍ ധരിക്കുന്നതില്‍ കുഴപ്പമില്ല. ചുരിദാറിന്റെ മുകളില്‍ മുണ്ട് ധരിച്ച് ക്ഷേത്രത്തില്‍ കയറണമെന്ന വാദം വിചിത്രവും അപഹാസ്യവുമാണെന്നും അവര്‍ കത്തില്‍ എഴുതുന്നു. 

ചുരിദാര്‍ പാടില്ലെന്നായിരുന്നു ഭരണസമിതിയിലെ രാജകുടുംബത്തിന്റെ പ്രതിനിധി ആദിത്യ വര്‍മ്മ സ്വീകരിച്ചിരുന്ന നിലപാട്. പട്ടു പാവാടയോ മറ്റോ ധരിക്കണമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. രാജ കുടുംബത്തിനകത്തു തന്നെ ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാട് ആണെന്നാണ് ഗൗരി ലക്ഷ്മിബായിയുടെ നിലപാട് സൂചിപ്പിക്കുന്നത്. 

ഇന്നലെ ചുരിദാര്‍ ധരിച്ചു വന്ന സ്ത്രീകളെ ചില ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ഇക്കാര്യത്തില്‍ രണ്ട് ഉത്തരവുകളാണ് ഇറക്കിയത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയായിരിക്കും അന്തിമ തീരുമാനം എടുക്കുക.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ബലൂൺ സ്ഫോടനത്തിൽ അസ്വാഭാവികതയോ, ബലൂണിൽ ഹീലിയം നിറയ്ക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് മരണത്തിൽ അന്വേഷണത്തിന് എൻഐഎ
'മോഷണത്തിനിടെ നടന്ന കൊലപാതകം എന്ന് തോന്നി', 39കാരിയായ നഴ്സിനെ കൊലപ്പെടുത്തിയ 25കാരനായ ആൺസുഹൃത്ത് പിടിയിൽ