
വയനാട്:പയ്യംപള്ളിയില്‍ ദുരിതാശ്വാസക്യാമ്പില്‍ നിന്നും ആദിവാസികളെ നിര്‍ബന്ധിച്ച് പറഞ്ഞുവിട്ടതായി പരാതി. ചാലിഗദ്ധ, കോട്ടങ്കര കോളനികളിലാണ് ആദിവാസികളെ പറഞ്ഞുവിട്ടത്. വെള്ളപ്പൊക്കത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട ഇരുന്നൂറിലധികം പേരാണ് ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്നത്.
വയനാട് കബനിതീരത്ത് ചാലിഗദ്ധ, മുട്ടങ്കര അടക്കം അഞ്ച് കോളനികളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. വീടുകള്‍ തകര്‍ന്ന ഇവര്‍ക്ക് കേറികിടാക്കന്‍ പോലും ഇടമില്ല. സ്വന്തം വീടുകളില്‍ അന്തിയുറങ്ങാന്‍ കഴിയാത്തതിനാല്‍ ഇന്നലെ പലരും അയല്‍ക്കാരുടെ വീട്ടിലാണ് അന്തിയുറങ്ങിയത്. കുടിക്കാന്‍ വെള്ളമോ, ഭക്ഷണം പാചകം ചെയ്യാന്‍ പാത്രമോ വിറകോ ഇവര്‍ക്ക് ഇല്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam