
രാജ്യത്ത് പീഡനവും ബാല വിവാഹവും വർധിച്ച സാഹചര്യത്തിലാമ് നടപടിയെന്നാണ് ഭരണ കക്ഷിയായ ജസ്റ്റിസ് ആന്‍റ് ഡെമോക്രാമിറ്റിക്ക് പാര്‍ട്ടിയുടെ വിശദീകരണം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിർബന്ധിച്ചല്ല ലൈംഗിക ബന്ധത്തിലേർപ്പെട്ടതെങ്കിൽ, അവളെ വിവാഹം ചെയ്യാൻ തയ്യാറാണെങ്കിൽ കുറ്റം ഒഴിവാക്കാനാണ് തീരുമാനം. നവംബർ 11 വരെയുള്ള പീഡനക്കേസുകൾക്ക് നിയമം ബാധകമാവുക.
രാജ്യത്ത് മൂവായിരത്തിലധികം പേർ സമാനമായ കേസുകളിൽ വിചാരണ നേരിടുന്നുണ്ട്. പാർലമെന്‍റില്‍ അവതരിപ്പിച്ച ബില്ലിന് എംപി മാരുടെ പിന്തുണ കിട്ടിയതായാല്‍ റിപ്പോർട്ട്. ബുഘധനാഴ്ച ബില്ല് വോട്ടിനിടും. സ്ത്രീ പീഡനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പുതിയ തീരുമാനമെന്നാരോപിച്ച് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധമുയരുകയാണ്.
എന്നാൽ ഈ വാദം തെറ്റാണെന്നാണ് പ്രസിഡന്‍റ് റെസപ് തെയ്യപ് എർദോഗാന്‍റെ വാദം. പീഡനക്കേസുകളിൽ നിയമപരമായ വിവാഹത്തിന് വഴിയൊരുക്കുകയാമെ സർക്കാരിന്രെ വാദം. പ്രസിഡന്റിന്രെ മകൾ ഡെ. ചെയർമാനായ കാഡം എന്ന സംഘടന ഉൾപ്പെടെ രാജ്യത്തെ വിവിധ സംഘടകൾ പുതിയ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam