
ദില്ലി: സ്കൂള്‍ ബസില്‍ നിന്ന് തട്ടിക്കൊണ്ട് പോയ ആറുവയസുകാരായ ഇരട്ടക്കുട്ടികള്‍ കൊല്ലപ്പെട്ട നിലയില്‍. മധ്യപ്രദേശിലെ ചിത്രക്കൂട്ടില്‍ നിന്നും ഫെബ്രുവരി 12 നാണ് ഇവരെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയത്. ഉത്തര്‍പ്രദേശിലെ ബാന്‍ഡയില്‍ ഒരു പുഴയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് ബോര്‍ഡറിലാണ് കുട്ടികളുടെ വീട്. ഇവിടെ നിന്നും നാല് കിലോമീറ്റര്‍ ദൂരെയുള്ള കിന്‍റര്‍ഗാര്‍ഡനിലാണ് കുട്ടികളെ ചേര്‍ത്തിരുന്നത്.
സംഭവുമായി ബന്ധപ്പെട്ട് ആറുപേരെയാണ് പിടികൂടിയത്. രണ്ടുകുട്ടികളേയും കല്ലിനോട് കൂട്ടിക്കെട്ടിയ രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. മോചനദ്രവ്യം കരസ്ഥമാക്കിയ ശേഷമായിരുന്നു കൊലപാതകം. കുട്ടികളെ തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് എന്തെങ്കിലും വിവരം തരുന്നവര്‍ക്ക് മധ്യപ്രദേശ് പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഓയില്‍ വ്യാപാരിയാണ് കൊല്ലപ്പെട്ട കുട്ടികളുടെ പിതാവ്. പിതാവിനോടുള്ള വ്യക്തിവൈരാഗ്യമായിരിക്കാം കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോയതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് പൊലീസിന് ലഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam