ചികിത്സ കിട്ടാതെ ആദിവാസി മരിച്ച സംഭവം; രണ്ടു ഡോക്ടര്‍മാർക്ക് സസ്‌പെൻഷൻ

Published : Feb 26, 2018, 04:28 PM ISTUpdated : Oct 04, 2018, 06:15 PM IST
ചികിത്സ കിട്ടാതെ ആദിവാസി മരിച്ച സംഭവം; രണ്ടു ഡോക്ടര്‍മാർക്ക് സസ്‌പെൻഷൻ

Synopsis

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൃത്യമായ ചികിത്സ കിട്ടാതെ ആദിവാസി മരിച്ച സംഭവത്തില്‍ രണ്ടു ഡോക്ടര്‍മാർക്ക് സസ്‌പെൻഷൻ. എല്ലുരോഗ വിഭാഗം  അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ അരുൺ പ്രകാശ് , സർജറി വിഭാഗത്തിലെ സീനിയർ റെസിഡന്റ് ഡോ.വൈശാഖ് റെമിൻ എന്നിവർക്കാണ് സസ്‌പെൻഷൻ.

 പ്രാഥമിക അന്വേഷണ റിപോർട്ടിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെടേതാണ് തീരുമാനം. ആ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടര്‍മാരാണിത്. നിലമ്പൂര്‍ പൂക്കോട്ട്പാടം ചേലോട് കോളനിയിലെ കണ്ടന്‍ (50) ആണ് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചത്.

തെങ്ങില്‍ നിന്ന് വീണ കണ്ടനെ ഉടനെ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. എന്നാല്‍ 3 മണിക്കൂറോളം അധികൃതരോ ഡോക്ടര്‍മാരോ  തിരിഞ്ഞ് നോക്കിയില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുക്കൊന്ന സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിനുമുമ്പായിരുന്നു സംഭവം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കള്ളക്കടൽ ജാഗ്രതാ നിർദേശം: 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത, റെഡ് അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ്, വിപണിയിൽ ഇടപെടാൽ സർക്കാർ 20 കോടി രൂപ നീക്കിവച്ചതായും മന്ത്രി