പ്രവാസികള്‍ക്ക് ഈ വര്‍ഷം ഇനി മികച്ച നേട്ടത്തിന്റെ മാസങ്ങള്‍

Web Desk |  
Published : Jul 10, 2018, 03:17 PM ISTUpdated : Oct 04, 2018, 03:06 PM IST
പ്രവാസികള്‍ക്ക് ഈ വര്‍ഷം ഇനി മികച്ച നേട്ടത്തിന്റെ മാസങ്ങള്‍

Synopsis

2018ലെ ശേഷിക്കുന്ന മാസങ്ങളില്‍ യുഎഇ ദിര്‍ഹം കൂടുതല്‍ ഉയരത്തിലെത്തുമെന്നാണ് പ്രവചനം.

ദുബായ്: യുഎഇയില്‍ നിന്ന് വിവിധ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ക്ക് വരും മാസങ്ങളില്‍ മികച്ച നേട്ടമുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ദര്‍ പ്രവചിക്കുന്നു. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളുടെ കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇ ദിര്‍ഹം കഴിഞ്ഞ ദിവസങ്ങളില്‍ മുന്നേറുന്നതാണ് വിപണിയില്‍ കണ്ടത്. 

2018ലെ ശേഷിക്കുന്ന മാസങ്ങളില്‍ യുഎഇ ദിര്‍ഹം കൂടുതല്‍ ഉയരത്തിലെത്തുമെന്നാണ് പ്രവചനം. ഇതോടൊപ്പം ഇന്ത്യന്‍ രൂപ കനത്ത ഇടിവ് നേരിടുന്നതിന്റെ ഗുണം ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് കിട്ടുന്നുമുണ്ട്.

അമേരിക്കന്‍ ഡോളറിനൊപ്പം യുഎഇ ദിര്‍ഹവും മുന്നേറുകയാണ്. ഇന്ത്യന്‍ രൂപയും പാകിസ്ഥാനി രൂപയും കനത്ത ഇടിവ് നേരിടുന്നുമുണ്ട്. ദിര്‍ഹത്തിന് ഇന്ത്യന്‍ രൂപ 18.73ലാണ് ഇന്ന് ഇന്ത്യന്‍ രൂപയുടെ വിനിമയം. പാകിസ്ഥാനി രൂപ 33ന് മുകളിലെത്തി.
വിവിധ കറന്‍സികളുമായി ഇന്ത്യന്‍ രൂപയുടെ ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെയാണ്...

യു.എസ് ഡോളര്‍.............  68.80
യൂറോ................................. 80.67
യു.എ.ഇ ദിര്‍ഹം................ 18.73
സൗദി റിയാല്‍................... 18.34
ഖത്തര്‍ റിയാല്‍................. 18.90
ഒമാന്‍ റിയാല്‍................... 178.95
ബഹറൈന്‍ ദിനാര്‍............ 183.00
കുവൈറ്റ് ദിനാര്‍.................. 227.26

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലയാള സിനിമയിൽ മൂർച്ചയേറിയ രാഷ്ട്രീയ വിമർശനം നടത്തിയ നടൻ, ഒരിക്കലും ആവർത്തിക്കപ്പെടാത്ത ശൈലി; നമുക്ക് ഒരേയൊരു ശ്രീനിവാസനെ ഉണ്ടായിരുന്നുള്ളൂ
ഗഡിയെ... സ്കൂൾ കലോത്സവം ദേ ഇങ്ങ് എത്തീട്ടാ! ഷെഡ്യൂൾ പുറത്ത്, മുഖ്യമന്ത്രി ഉദ്ഘാടകൻ, മോഹൻലാൽ സമാപന സമ്മേളനത്തിലെ മുഖ്യാതിഥി, തേക്കിൻകാട് പ്രധാനവേദി