വേനല്‍ ചൂട് കനത്തു; യുഎഇയില്‍ മുന്നറിയിപ്പ്

Web Desk |  
Published : Jun 11, 2018, 12:21 AM ISTUpdated : Jun 29, 2018, 04:09 PM IST
വേനല്‍ ചൂട് കനത്തു; യുഎഇയില്‍ മുന്നറിയിപ്പ്

Synopsis

ഉച്ചയ്ക്ക് പന്ത്രണ്ടിനും മൂന്നുമണിക്കും ഇടയില്‍ പുറത്തിറങ്ങരുത് തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശം

യുഎഇ: യുഎഇയില്‍ വേനല്‍ ചൂട് കനത്തതിനാല്‍ പുറംജോലികൾ ചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ താപനില ഉയരുകയും ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥ ഒരാഴ്ചയോളം തുടരുമെന്നുമാണ് റിപ്പോര്‍ട്ട്. 

യു.എ.ഇ.യിലെ ചില എമിറേറ്റുകളില്‍ 44 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്. വരുംദിവസങ്ങളില്‍ ഇത് 49 കടക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബായിൽ 42 ഡിഗ്രിയും ഷാർജയിൽ 44 ഡിഗ്രിയും അബുദാബിയിൽ 46 ഡിഗ്രിയുമാകും വരുംദിവസങ്ങളിൽ അനുഭവപ്പെടുന്ന താപനില. ഈ ദിവസങ്ങളിൽ അന്തരീക്ഷ ഈർപ്പം 80 ശതമാനംവരെ ഉയരും. 

ഉച്ചയ്ക്ക് പന്ത്രണ്ടിനും മൂന്നുമണിക്കും ഇടയിലാണ് കടുത്ത ചൂട് അനുഭവപ്പെടുക. അതുകൊണ്ട് ഈ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. ചൂടും പൊടിക്കാറ്റും അസുഖങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.  

വെയില്‍ ഏല്‍ക്കാത്ത വിധമുള്ള വസ്ത്രങ്ങള്‍ ധരിക്കണം, പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും ആരോഗ്യമേഖലയിലെ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ ഉള്ളിൽവെച്ച് വാഹനങ്ങൾ വെയിലത്ത് നിർത്തിയിടുന്നതും അപകടമാകുമെന്ന് അധികൃതർ മുന്നറിയിപ്പുനൽകിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്
സെലൻസ്‌കി അമേരിക്കയിൽ, ലോകം ഉറ്റുനോക്കുന്നു, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്‍റെ മധ്യസ്ഥതയിൽ നിർണ്ണായക ചർച്ച; സമാധാനം പുലരുമോ?