വിദ്യാര്‍ത്ഥിയെ കത്തിമുനയില്‍ നിര്‍ത്തി പ്രകൃതിവിരുദ്ധ പീഡനം; വൈദികന്‍ റിമാന്‍ഡില്‍

Published : Oct 25, 2016, 06:29 PM ISTUpdated : Oct 04, 2018, 04:56 PM IST
വിദ്യാര്‍ത്ഥിയെ കത്തിമുനയില്‍ നിര്‍ത്തി പ്രകൃതിവിരുദ്ധ പീഡനം; വൈദികന്‍ റിമാന്‍ഡില്‍

Synopsis

കണ്ണൂര്‍: വൈദിക വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വൈദികൻ റിമാൻഡിൽ.  ഉളിക്കൽ കാലാങ്കി സ്വദേശി ഫാദർ ജെയിംസ് തെക്കേമുറി ആണ് പിടിയിലായത്. വൈദിക വിദ്യാർത്ഥിയെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു ഫാദർ ജെയിംസ് തെക്കേമുറി.

ദീർഘകാലമായി തുടരുന്ന പീഡനവും മർദനവും സഹിക്കവയ്യാതെയാണ് ഭീഷണികൾ അവഗണിച്ച് വൈദികവിദ്യാർത്ഥിയായ ഇരുപതുകാരൻ പരാതി നൽകിയത്.  കണ്ണൂർ പട്ടാരം ദേവമാതാ സെമിനാരിയുടെ റെക്ടറായിരുന്നു റിമാന്‍ഡിലായ ജെയിംസ്. വൈദികനാകാൻ ആഗ്രഹിച്ച് 2012ൽ സെമിനാരിയിൽ ചേർന്ന ബാലനെ 2015 മുതലാണ് ഇയാൾ പൃകൃതിവിരുദ്ദ പീഡനത്തിനിരയാക്കിയത്.   ഒരു വർഷമായി പീഡനവും മർദനവും തുടരുകയായിരുന്നു എന്നാണ് ഇരുപതുകാരന്‍റെ പരാതി. പീഡനവിവരം സഭാനേതൃത്വത്തെ അറിയിച്ചതിന് വിദ്യാർത്ഥിയെ ഇയാൾ ക്രൂരമായി മർദ്ദിച്ചെന്നും നഗ്നചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നും പരാതിയില്‍ പറയുന്നു.

തുടർന്നാണ് ആഭ്യന്തരവകുപ്പിന് ലഭിച്ച പരാതി പ്രകാരം പൊലീസ് ബംഗലുരുവിലെത്തി ജെയിംസിനെ അറസ്റ്റ് ചെയ്തത്.  സമാനമായ സ്വഭാവദൂഷ്യങ്ങളെത്തുടർന്ന് മുൻപ് ഇയാൾ സഭാനടപടികളും നേരിട്ടിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടി മീനാക്ഷിയെ ചേർത്തു പിടിച്ച് മന്ത്രി വിഎൻ വാസവൻ; 'ഇത്തരം നിലപാടുകളും, ധൈര്യവും പുതുതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നു'
ക്രിസ്മസ് ദിനത്തിലെ വാജ്‌പേയി ജന്മ ദിനാഘോഷം; സർക്കുലർ വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ, 'ജീവനക്കാർ പങ്കെടുക്കേണ്ടത് നിർബന്ധം അല്ല'