
തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളത്ത് ചൂണ്ടൽ പാലത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. പ്രദേശത്തെ പറമ്പിലെ മോട്ടോർ പുരയിൽ കണ്ടെത്തിയ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ട്.
പറമ്പിൽ നാളികേരം ശേഖരിക്കാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളിയാണ് മൃതദേഹം കണ്ടത്. ഒരു മാസത്തോളം പഴക്കമുളള മൃതദേഹം പുരുഷന്‍റേതാണെന്നാണ് കരുതുന്നത്. പോസ്റ്റ് മോർട്ടത്തിന് ശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂ. മോട്ടോർ പുരയിൽ നിന്നും ഒരു കാവി വസ്ത്രം കിട്ടിയിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലമായതിനാൽ ആരെങ്കിലും മദ്യപിക്കാനായി എത്തിയതാകാമെന്നും പൊലീസ് കരുതുന്നു.
മരണം പ്രളയത്തിന് മുൻപ് നടന്നതാകാമെന്നും പ്രദേശം മുഴുവൻ വെള്ളത്തിനടിയിലായതിനാൽ പുറത്തറിയാൻ വൈകിയതാകാമെന്നുമാണ് പൊലീസ് കരുതുന്നത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് പറമ്പിന് തൊട്ടടുത്ത് ഒരു മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലും അന്വേഷണം തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam