
നൂറിലധികം അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളാണ് ഡോണാള്‍ഡ് ട്രംപിന്റെ അഭയാര്‍ത്ഥി നിരോധനത്തെ എതിര്‍ത്ത് രംഗത്ത് വന്നത്. ട്രംപിന്റെ തീരുമാനം തെറ്റായിപ്പോയെന്നും മുസ്ലീം നിരോധനം കൊണ്ട് രാജ്യത്തെ ഭീകരവാദം തുടച്ച് നീക്കാനാകില്ലെന്നും നയതന്ത്ര പ്രതിനിധികളുടെ കൂട്ടായ്മ അഭിപ്രായപ്പെട്ടു. ട്രംപിന്‍റെ തീരുമാനം മുസ്ലീം രാജ്യങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അമേരിക്കയുടെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിത് തിരിച്ചടിയാവുമെന്നും ഇവര്‍ കുറ്റപ്പെടുത്തി. അഭയാര്‍ത്ഥി നിരോധനത്തില്‍ അതൃപ്തിയറിച്ച് നയതന്ത്ര പ്രതിനിധികള്‍ ഒപ്പുവച്ച വിയോജനക്കുറിപ്പ് പ്രസിഡന്റിന് അയച്ചു. നയതന്ത്ര പ്രതിനിധികളുടെ കൂട്ടായ പ്രതിഷേധവും പ്രസിഡന്‍റിന് വിയോജനക്കുറിപ്പയക്കലും വളരെ അസാധാരണമായ സംഭങ്ങളാണ്.
എന്നാല്‍ ട്രംപിനെ ന്യായീകരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. രാജ്യ തീരുമാനങ്ങളുമായി നയതന്ത്ര പ്രതിനിധികള്‍ മുന്നോട്ട് പോകണമെന്നും അല്ലെങ്കില്‍ തല്‍സ്ഥാനം രാജി വയ്‌ക്കെട്ടെയെന്നുമായിരുന്നു വെറ്റ്ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസറുടെ പ്രതികരണം.അതേസമയം ട്രംപിനെതിരായ പ്രതിഷേധങ്ങള്‍ രാജ്യമെങ്ങും അലയടിക്കുകയാണ്. പ്രതിഷേധ പ്രകടനങ്ങളില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ട്രംപിനെതിരെ ലണ്ടനിലും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ട്രംപിനെ യു.കെയിലെക്ക് ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് ഒന്നര ലക്ഷം പേര്‍ ഒപ്പുവച്ച നിവേദനവും പ്രതിഷേധക്കാര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് അയച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam