മോദി രാഷ്ട്രീയത്തിന്റെ നിലവാരമിടിച്ചെന്ന് ഹരീഷ് റാവത്ത്

Published : Feb 13, 2017, 05:03 PM ISTUpdated : Oct 05, 2018, 03:08 AM IST
മോദി രാഷ്ട്രീയത്തിന്റെ നിലവാരമിടിച്ചെന്ന് ഹരീഷ് റാവത്ത്

Synopsis

ഡെറാഡൂണ്‍: പ്രധാനമന്ത്രിക്കെതിരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. നരേന്ദ്രമോദി രാഷ്ട്രീയത്തിന്റെ നിലവാരം ഇടിച്ചെന്ന് ഹരീഷ് റാവത്ത് ആരോപിച്ചു .അതിനാൽ ജനം ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യും. കോണ്‍ഗ്രസ് വിമതൻമാരെ ജനം ശിക്ഷിക്കും.താൻ ഉത്തരാഖണ്ഡിന്‍റെ പോരാളിയാണെന്നും കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും ഹരീഷ് റാവത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹരീഷ് റാവത്തുമായി ഞങ്ങളുടെ പ്രതിനിധി കെ ആര്‍ ഷിബുകുമാര്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന്-

റാവത്തും മറ്റുള്ളവരും തമ്മിലാണ് ഇത്തവണത്തെ ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. പര്‍വത പോരാളിയെന്നാണ് താങ്കളെ അനുയായികള്‍ വിളിക്കുന്നത്. പര്‍വതങ്ങളുടെ യോദ്ധാവ് തിരഞ്ഞെടുപ്പിൽ ജയിക്കാൻ പോവുകയാണോ ?

ഞാനൊരു പര്‍വതത്തിന്റെ പോരാളിയാണ്.ഉത്തരാഖണ്ഡിന്റെ പോരാളിയാണ്.ഈ പോരാട്ടം ഉത്തരാഖണ്ഡിന് വേണ്ടിയാണ്.ജനം ഉത്തരാഖണ്ഡിന് വേണ്ടി വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

താങ്കളുടെ പഴയ സുഹൃത്തുക്കള്‍ ഇപ്പോള്‍ ബി.ജെ.പിയിലാണ്.ഇത് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ ?

യഥാര്‍ഥത്തിൽ അവര്‍ കുറുമാറിയവരാണ് .കോണ്‍ഗ്രസിനോടും ഭരണ ഘടനയോടും പാര്‍ലമെന്ററി ജനാധിപത്യത്തോടും അവര്‍ അതു തന്നെ ചെയ്തു .ജനം അവരെ ശിക്ഷിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി പോലും താങ്കള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നു ?

മോദി രാഷ്ട്രീയത്തിന്റെ നിലവാരം ഇടിച്ചു .ജനം തീര്‍ച്ചയായും ഇതിനെതിരെ പ്രതികരിക്കും . അവര്‍ ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യും.

വികസന പ്രവര്‍ത്തനങ്ങള്‍ വീണ്ടും അധികാരത്തിലെത്താൻ പ്രയോജനപ്പെടുമെന്നാണ് കരുതുന്നത് ?

അതെ .രണ്ടര വര്‍ഷത്തെ വികസന പരിപാടികള്‍ പ്രയോജനപ്പെടും. ക്ഷേമ പദ്ധതികളും  നടപ്പാക്കി .ജനം കോണ്‍ഗ്രസിന് വോട്ടു ചെയ്യുമെന്ന് തികഞ്ഞ  വിശ്വാസമുണ്ട്.

കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയാൽ മുഖന്ത്രിയാരെന്ന് ചോദിക്കേണ്ട ആവശ്യമില്ലല്ലോ?

കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഷഹനയുടെ ആത്മഹത്യ; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ
ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ ഓരോ പൗരന്റെയും അഭിമാനമായി മാറി; മൻ കീ ബാത്ത് 2025ലെ നേട്ടങ്ങളും നഷ്ടങ്ങളും വിശദീകരിച്ച് പ്രധാനമന്ത്രി