ഉഴവൂര്‍ വിജയന്‍റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Published : Aug 12, 2017, 04:05 PM ISTUpdated : Oct 04, 2018, 04:29 PM IST
ഉഴവൂര്‍ വിജയന്‍റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Synopsis

തിരുവനന്തപുരം: എൻ സി പി മുൻ സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയൻറെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും.  പാർട്ടി നേതാവിൻറെ ഭീഷണിയെ തുടർന്നാണ് മരണത്തിനിടെയാക്കിയെതന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ഐജി ശ്രീജിത്താകും അന്വേഷണം നടത്തുക.

എൻസിപി നേതാവും കേരള അഗ്രോ ഇൻ‍ഡ്രിസയ് കോർപ്പറേഷൻ ചെയർമാനുമായി സുൽഫിക്കർ മയൂരിയുടെ ഭീഷണിയെ തുടർന്ന് ഉഴവൂർ വിജയൻ മാനസികമായി തകരുകയും ഇതോടെ രോഗം മൂർച്ചിച്ച് മരണം സംഭവിക്കുകയും ചെയ്തുവെന്നാണ് ഡിജിപിക്ക് ലഭിച്ച പരാതി. സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം രാജിവച്ചില്ലെങ്കിൽ കൊല്ലമെന്ന് ഭീഷണിപ്പെടുത്തുകയും കുടുബത്തെക്കുറിച്ച് മോശം പരാമർശം നടത്തുകയും സുൽഫിക്കർ മയൂരി ചെയ്തുവെന്നും പരാതിയിൽ പറയുന്നു. എൻസിപി കോട്ടയം ജില്ലാ കമ്മിറ്റിയും പായിച്ചറ നാവാസ് എന്നയാളും നൽകിയ പരാതിയിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിറക്കിയത്.

ഐജി ശ്രീജിത്തിനാണ് അന്വേഷണച്ചുമതല. സുൽഫിക്കർ മയൂരി ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. ഭീഷമിപ്പെടുത്തുമ്പോള്‍ ഉഴവൂരിനൊടപ്പമുണ്ടായിരുന്നവർ ഇതു കേട്ടിരുന്നു. യുവജനസംഘടനയുടെ നേതാവ്  അഡ്വ മുജീബ് റഹ്മാനോടും വിജയനെ കൊലപ്പെടുത്താൻ പണം മുടക്കുമെന്ന് പറഞ്ഞിരുന്നതായി പരാതയിൽ പറയുന്നുണ്ട്. അന്വേഷണ സംഘത്തെ തിങ്കാളാഴ്ച തീരുമാനിക്കും.  ഉഴവൂർ വിജയൻ കൊച്ചയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് കഴിഞ്ഞ മാസം 23നാണ് മരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പെരിയാറിന്‍റെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികൾ'; ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്, കരൂർ ദുരന്തത്തിന് ശേഷം ആദ്യ പൊതുയോഗം
തർക്കത്തെ തുടർന്ന് പെട്രോൾ പമ്പിന് തീയിടാൻ ശ്രമം; വാണിയംകുളം സ്വദേശികൾ അറസ്റ്റിൽ