വാഗമണ്‍ ആയുധ പരിശീന കേസ്; വിധി ഇന്ന്

web desk |  
Published : May 14, 2018, 07:55 AM ISTUpdated : Oct 02, 2018, 06:30 AM IST
വാഗമണ്‍ ആയുധ പരിശീന കേസ്; വിധി ഇന്ന്

Synopsis

ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപക നേതാവ് അബ്ദുള്‍ സുബഹാന്‍ ഖുറേഷി അടക്കം  35 പ്രതികളാണ് കേസിലുള്ളത്.   

നിരോധിത സംഘടനയായ സിമിയുടെ നേതൃത്വത്തില്‍ വാഗമണില്‍ ആയുധ പരിശീനം നടത്തിയ കേസില്‍ കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി ഇന്ന് വിധി പറയും. ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപക നേതാവ് അബ്ദുള്‍ സുബഹാന്‍ ഖുറേഷി അടക്കം  35 പ്രതികളാണ് കേസിലുള്ളത്.   

നാല് പേര്‍ മലയാളികളാണ്. ഈരാറ്റുപേട്ട സ്വദേശികലായ ശാദുലി, ശിബിലി, ആലുവ സ്വദേശികളായ മുഹമ്മദ് അന്‍സാര്‍ നദ്വി, അബ്ദുള്‍ സത്താര്‍ എന്നിവരാണ് മലയാളികള്‍, കേസിലെ 31 ആം പ്രതി നേരത്തെ ഭോപ്പാലില്‍ ജയില്‍ ചാടനുള്ള ശ്രമത്തില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചിരുന്നു. അഹമ്മദാബാദ്, ഡല്‍ഹി, ഭോപ്പാല്‍ തുടങ്ങിയ ജിയിലുകളില്‍ കഴിയുന്ന പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിചാരണയ്ക്കായി ഹാജരാക്കിയിരുന്നത്. 

2017 ജനുവരിയാലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. വാഗമണിലെ തങ്ങള്‍പാറയില്‍ 2007 ഡിസംബര്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ വെടിവെപ്പ് അടക്കമുള്ള ആയുധ പരിശീലനം നടത്തിയെന്നാണ് കണ്ടെത്തില്‍. കേരള പോലീസിന്റെ ഭീകര വിരുദ്ധ വിഭാഗം ആദ്യം അന്വേഷിച്ച കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. പ്രതികളില്‍ ആറ് എഞ്ചിനിയര്‍മാര്‍, മൂന്ന് ഡോക്ടര്‍മാര്‍ എന്നിവരുമുണ്ട്. പരിശീലനത്തിനുള്ള തോക്ക് കൊച്ചിയിലെ ആയുധ വില്‍പ്പന കേന്ദ്രത്തില്‍ നിന്ന് വാങ്ങിയെന്നാണ് കണ്ടെത്തല്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിലെ ടെക്കികൾ ജാഗ്രതൈ! പണി കളയിക്കാൻ 'പോഡ'; ഐടി കമ്പനികളുമായി കൈകോർത്ത് കേരള പൊലീസിൻ്റെ നീക്കം; ലഹരി വ്യാപനം തടയുക ലക്ഷ്യം
ക്രിസ്മസിന് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു; വാക്കുതർക്കവും കയ്യാങ്കളിയും, യുവാവിൻ്റെ കൊലപാതകത്തിൽ സുഹൃത്ത് അറസ്റ്റിൽ