
തിരുവനന്തപുരം: വയനാട് ആദിവാസി ഭൂമി തട്ടിപ്പിൽ വിജിലൻസ് അന്വേഷണത്തിന് ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി എകെ ബാലന്‍ ശുപാർശ ചെയ്തു. തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു. 'ആശിക്കും ഭൂമി' അടക്കമുള്ള പദ്ധതികളിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്. പദ്ധതിയുടെ മറവില്‍ മിച്ചഭൂമി വൻവില കൊടുത്തുവാങ്ങി അത് സര്‍ക്കാറിന് മറിച്ചുവില്‍ക്കുകയാണ് ചെയ്തത്.
സര്‍ക്കാര്‍ ഫണ്ട് വെട്ടിപ്പിന് പിന്നിൽ വൻ മാഫിയ ഉണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തില്‍ കണ്ടെത്തി. ആദിവാസികളെ പറ്റിക്കാൻ കൂട്ടുനിന്നത് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണെന്ന് വ്യക്തമായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ പ്രത്യക്ഷ സമരരംഗത്തേക്ക് എത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam