
തിരുവനന്തപുരം: തോന്ന്യവാസത്തിന് സമരം ചെയ്താൽ ജോലി തരാനാകില്ലെന്ന മന്ത്രിയുടെ പരാമര്‍ശം വേദനിപ്പിച്ചെന്ന് സനല്‍കുമാറിന്‍റെ ഭാര്യ വിജി. മന്ത്രിക്കെതിരെ സംസ്ഥാന വനിതാ കമ്മീഷനും ദേശീയ മനുഷ്യാവകാശ കമ്മീഷനും വിജി പരാതി നൽകും. നീതി കിട്ടും വരെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നും വിജി പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന്‍റെ ഭാഗമായി മന്ത്രി എം എം മണിയെ ഫോണില്‍ വിളിച്ചപ്പോള്‍ ശകാരിച്ചെന്നാണ് വിജി പറഞ്ഞത്. തോന്ന്യവാസത്തിന് സമരം ചെയ്താൽ ജോലി തരാനാകില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ വിജിയെ ശകാരിച്ചിട്ടില്ലെന്നും സമരം ചെയ്യാതെ മുഖ്യമന്ത്രിയെ കാണാൻ പറഞ്ഞത് നല്ല ഉദ്ദേശത്തോടെയാണെന്നും മന്ത്രി വിശദീകരിച്ചു.
സർക്കർ സഹായത്തിനായി പത്ത് ദിവസമായി വിജിയും കുടുംബവും സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുകയാണ്. അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്നായിരുന്നു മന്ത്രിമാരെ വിളിച്ച് വിഷമം അറിയിച്ചത്. എം എം മണിയെ വിളിച്ചപ്പോൾ ശകാരിച്ചെന്നാണ് വിജിയുടെ പരാതി.
വിജിയുടെ പ്രശ്നം തീർക്കാൻ മുഖ്യമന്ത്രിയെ സമീപിക്കുമെന്നും മന്ത്രി എം എം മണി അറിയിച്ചു. അതേ സമയം മന്ത്രിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും വിജി പരാതി നൽകും. നീതി കിട്ടും വരെ മക്കളുമായി സമരം തുടരാനാണ് വിജിയുടെ തീരുമാനം.
സമരസമിതിപ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. 35 ലക്ഷത്തിന്‍റെ കടബാധ്യത കൊല്ലപ്പെട്ട സനിലുണ്ട്. ഇതിൻറെ രേഖകളെല്ലാം പൊലീസ് ശേഖരിച്ച് സർക്കാരിന് നൽകിയിരുന്നു. പക്ഷെ ഇന്നത്തെ മന്ത്രിസഭാ യോഗവും വിജിയുടെ ആവശ്യം പരിഗണിച്ചില്ല. നെയ്യാറ്റിൻകര മുൻ ഡിവൈഎസ്പി ഹരികുമാർ വാഹനത്തിന് മുന്നിലേക്ക് സനിലിനെ തള്ളിയിട്ടുവെന്നാണ് ക്രൈം ബ്രാഞ്ച് കേസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam