
റാഞ്ചി:നഗരത്തിലെത്താന്‍ ജീവനും കയ്യില്‍പിടിച്ചാണ് ജാര്‍ഖണ്ഡിലെ ജരം ട്രൈബില്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ യാത്ര ചെയ്യുന്നത്. ഇവിടുത്തുകാര്‍ക്ക് ലതേഹാര്‍ നഗരത്തിലെത്തണമെങ്കില്‍ സുക്രി പുഴ നടന്ന് കയറണം. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് അധികൃതര്‍ പാലം പണിയാന്‍ തുടങ്ങിയെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പാലം പൂര്‍ത്തിയാകാത്തതിന് കാരണം നക്സലുകളാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ലതേഹാര്‍ ജില്ല നക്സലുകളുടെ സ്വാധീനത്തിലുള്ളതാണ്. ഇവര്‍ പാലം പണിയാന്‍ സമ്മതിക്കുന്നില്ല. കോണ്‍ട്രാക്റ്ററെ ഭീഷണിപ്പെടുത്തുകയും ഉപകരണസാമാഗ്രഹികള്‍ നശിപ്പിക്കുന്നതായും പ്രദേശവാസികള്‍ ആരോപിക്കുന്നു. മഴക്കാലത്ത് പുഴ നിറഞ്ഞൊഴുകാന്‍ തുടങ്ങുന്നതോടെ ഇവരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാകുകയാണ്.ഇരുചക്രവാഹനങ്ങള്‍ ഉള്ളവര്‍ക്കും ദുരിതമാണ്. തോളത്ത് വാഹനം കയറ്റിവേണം പുഴ കടക്കാന്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam