ബെംഗളൂരുവിൽ നിന്നുള്ള ഈ വിചിത്ര വീഡിയോ കണ്ടാൽ ആര്‍ക്കും ചിരിവരും; പക്ഷെ കാര്യം അത്ര തമാശയല്ല!

Published : Nov 04, 2025, 10:08 PM IST
Bengaluru video

Synopsis

ബെംഗളൂരുവിൽ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്തയാൾ ഹെൽമറ്റിന് പകരം തലയിൽ ചീനച്ചട്ടി വെച്ചതിൻ്റെ വീഡിയോ വൈറലായി. ഈ സംഭവം ചിരി പടർത്തിയെങ്കിലും, റോഡ് സുരക്ഷയെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്കും ഇത് വഴിവെച്ചു.  

ബെംഗളൂരു: ഗതാഗതക്കുരുക്കിന് പേരുകേട്ട ബെംഗളൂരുവിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ ഓൺലൈനിൽ ശ്രദ്ധ നേടുകയാണ്. നഗരത്തിലെ തിരക്കിനിടയിലൂടെ യാത്ര ചെയ്യുകയായിരുന്ന ബൈക്കിലെ ഒരാൾ ഹെൽമറ്റിന് പകരം വലിയ ഒരു കടായി ചട്ടി ചീനച്ചട്ടി തലയിൽ വെച്ചാണ് സഞ്ചരിച്ചത്. ഈ അസാധാരണ കാഴ്ച കണ്ടാൽ ആര്‍ക്കും ചിരിരുമെങ്കിലും റോഡ് സുരക്ഷയെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾക്കും വീഡിയോ തുടക്കമിട്ടു.

'കർണാടക പോർട്ട്ഫോളിയോ' എക്സിൽ ആദ്യം പങ്കുവെച്ച വീഡിയോയാണ് വൈറലായത്. റൂപ്പേന അഗ്രഹാരക്ക് സമീപം ട്രാഫിക്കിലൂടെ ബൈക്ക് സാവധാനം പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബൈക്ക് ഓടിച്ചയാൾ കൃത്യമായ ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും, പിന്നിലിരുന്നയാൾ വലിയ ഒരു കടായി അഥവാ ചീനച്ചട്ടി തലയിൽ വെച്ചായിരുന്നു യാത്ര.

കർണാടക പോർട്ട്ഫോളിയോ ഒരു പീക്ക് ബെംഗളൂരു മൊമന്റ് എന്ന് വിശേഷിപ്പിച്ചായിരുന്നു കുറിപ്പ് പങ്കുവച്ചത്. ഒരു ഫ്രൈയിങ് പാനിന് ഓംലെറ്റ് വേവിച്ചെടുക്കാൻ കഴിയും, പക്ഷേ തലയോട്ടി രക്ഷിക്കാൻ കഴിയില്ല' എന്ന തലക്കെട്ടും അവർ വീഡിയോക്കൊപ്പം പങ്കുവെച്ചു. ഇത് സംഭവം തമാശയായി വതരിപ്പിച്ചെങ്കിലും ശരിയായ ഹെൽമറ്റിൻ്റെ പ്രാധാന്യവും ഓർമ്മിപ്പിച്ചു. അതേസമയം, വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ ബെംഗളൂരു പൊലീസും സംഭവത്തിൽ ഇടപെട്ടു. ട്രാഫിക് കൺട്രോൾ വിങ്ങിന് വീഡിയോ കൈമാറിയതായി പൊലീസ് അറിയിച്ചു.

 

 

എന്നാൽ, നിരവധി പേർ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നൽകി. മുടി കേടാകാതിരിക്കാനും പണം ലാഭിക്കാനുമാണ് ചിലർ ഹെൽമറ്റ് ഒഴിവാക്കുന്നത്. സാധാരണ നിർമ്മാണ ജോലികൾക്ക് ഉപയോഗിക്കുന്ന ഹെൽമറ്റുകളും റോഡ് സുരക്ഷാ ഹെൽമറ്റുകളും വ്യത്യസ്ത ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത് എന്നതും ഓര്‍ക്കണമെന്ന് നിരവധി പേര്‍ ഓർമ്മിപ്പിച്ചു. 'ഹെൽമറ്റുകൾ ജീവൻ രക്ഷകരാണ്, അല്ലാതെ വൈറൽ റീലുകൾക്കുള്ള കണ്ടന്റുകളല്ലെന്നും ചിലര്‍ കുറിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ