എഞ്ചിനീയർമാരേ ഒരു നിമിഷം; സിറിഞ്ചുകൾ ഉപയോഗിച്ച് ജെസിബി നിർമ്മിച്ച ഒരു മിടുക്കനെ പരിചയപ്പെടാം- വീഡിയോ

Published : May 30, 2019, 05:08 PM ISTUpdated : May 30, 2019, 06:12 PM IST
എഞ്ചിനീയർമാരേ ഒരു നിമിഷം; സിറിഞ്ചുകൾ ഉപയോഗിച്ച് ജെസിബി നിർമ്മിച്ച ഒരു മിടുക്കനെ പരിചയപ്പെടാം- വീഡിയോ

Synopsis

ആറ് സിറിഞ്ചുകൾ ഉപയോഗിച്ച് അത്യുഗ്രമായി പ്രവർത്തിക്കുന്നൊരു ജെസിബിയാണ് ഈ കൊച്ചുമിടുക്കൻ നിർമ്മിച്ചത്. 

ദില്ലി: സിറിഞ്ചുകൾ ഉപയോഗിച്ച് ജെസിബി നിർമ്മിച്ച ഒരു മിടുക്കനാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ താരം. ആറ് സിറിഞ്ചുകൾ ഉപയോഗിച്ച് അത്യുഗ്രമായി പ്രവർത്തിക്കുന്നൊരു ജെസിബിയാണ് ഈ കൊച്ചുമിടുക്കൻ നിർമ്മിച്ചത്. താൻ നിർമ്മിച്ച 'സിറിഞ്ച് ജെസിബി' കൂട്ടുകാർക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന ഈ കൊച്ച് എഞ്ചിനീയറിന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ‌ വൈറലാകുന്നത്. 

രാജേഷ് കെജ്രിവാൾ എന്നയാളാണ് കുട്ടിയുടെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ജെസിബിയുമായും എഞ്ചിനീയറിങ്ങ് ബിരുദവുമായി ബന്ധപ്പെട്ട എല്ലാ മീമുകളും ഒരുനിമിഷം ഒരുവശത്തേക്ക് മാറ്റിവയ്ക്കുക. എന്നിട്ട് ഈ പാവപ്പെട്ട കുട്ടിയുടെ സാങ്കേതിക നൈപുണ്യം കാണു. സിറിഞ്ചുകൾ ഉപയോഗിച്ച് ഈ കുട്ടി ഒരു ജെസിബി നിർമ്മിച്ചിരിക്കുകയാണ്', എന്ന അടിക്കുറിപ്പോടെയാണ് രാജേഷ് കെജ്രിവാൾ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

29 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഒരുലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്. 2035-ലെ സിഒഎയെ നമ്മൾ കണ്ടെത്തിയിരിക്കുന്നുവെന്നാണ് ട്വിറ്റർ ഒന്നടങ്കം പറയുന്നത്. അതേസമയം ഉപയോഗിച്ചതിന് ശേഷം വലിച്ചെറിഞ്ഞ സിറിഞ്ചുകളാണ് കുട്ടി ഉപയോഗിച്ചിരിക്കുന്നതെങ്കിൽ അത് വളരെയധികം അപകടകരമാണെന്ന് മറ്റ് ട്വിറ്റർ ഉപയോക്താക്കൾ ഉപദേശിക്കുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടുക്കള ജോലിക്കിടെ വിളിച്ചിറക്കി വീട്ടുടമയുടെ സർപ്രൈസ്, സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞ് വീട്ടുജോലിക്കാരി, 28 ലക്ഷത്തിലധികം കാഴ്ചക്കാര്‍
പുലിവാൽ കല്യാണത്തിലെ പ്രശസ്ത രംഗത്തിന്റെ ഒറിജിനൽ സംഭവം, താലികെട്ടിന് ഒരുങ്ങിയ വധുവിന്റെ മുന്നിൽ രണ്ട് വരന്മാർ, പിന്നാലെ സംഘർഷം