മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിന് ക്രൂര മര്‍ദ്ദനം; ക്രെയിനില്‍ തലകീഴായി കെട്ടിത്തൂക്കി

Published : Dec 24, 2021, 09:39 AM ISTUpdated : Dec 24, 2021, 09:40 AM IST
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിന് ക്രൂര മര്‍ദ്ദനം; ക്രെയിനില്‍ തലകീഴായി കെട്ടിത്തൂക്കി

Synopsis

അക്രമികള്‍ തന്നെയാണ് യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചത്. തന്‍റെ കാല് വേദനിക്കുന്നുവെന്നും അഴിച്ച് വിടണമെന്നും ഷിനു കരഞ്ഞ് പറയുന്നത് വീഡിയോയില്‍ കാണാം. 

മംഗളൂരു: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിന് ക്രൂര മര്‍ദ്ദനം. ക്രെയിനില്‍ തലകീഴായി കെട്ടിത്തൂക്കിയിട്ടാണ് യുവാവിനെ ഒരു സംഘം മര്‍ദ്ദിച്ചത്. മംഗളൂരു ബന്ദര്‍ തുറമുഖത്താണ് സംഭവം. തുറമുഖത്തെ മത്സ്യത്തൊഴിലാളിയായ ആന്ധ്ര സ്വദേശി വൈല ഷിനുവിനെയാണ് കെട്ടിയിട്ട് മര്‍ദ്ദിച്ചത്. കൂട്ടത്തിലൊരാളുടെ മൊബൈല്‍ ഫോണ്‍ കാണാതെ പോയിരുന്നു. ഇത് ഷിനു മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.  

മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം തുറമുഖത്തുണ്ടായിരുന്ന ക്രെയിനില്‍ കെട്ടിത്തൂക്കിയിടുകയായിരുന്നു. അവിടെ വച്ചും മര്‍ദ്ദിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. അക്രമികള്‍ തന്നെയാണ് യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചത്. തന്‍റെ കാല് വേദനിക്കുന്നുവെന്നും അഴിച്ച് വിടണമെന്നും ഷിനു കരഞ്ഞ് പറയുന്നത് വീഡിയോയില്‍ കാണാം.

എന്നാല്‍ മോഷണം നടത്തിയെന്ന് സമ്മതിക്കെന്ന് അക്രമികള്‍ ആക്രോശിക്കുന്നതും വീഡിയോയിലുണ്ട്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് കേസെടുത്തു. യുവാവിനെ അക്രമിച്ച മത്സ്യത്തൊഴിലാളികളായ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടൂര്‍ പോളയ്യ, ആവുല രാജ്കുമാര്‍, കാടങ്കരി മനോഹര്‍, വുതുകോരി ജലയ്യ, കര്‍പ്പിങ്കിരി രവി, ഗോവിന്ദയ്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരും ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി