ലോക്ക്ഡൗണ്‍ ലംഘിച്ച് യുവാവിനെ ട്രോളിബാഗില്‍ കടത്തി; സുഹൃത്തിനെതിരെ കേസ്

Web Desk   | Asianet News
Published : Apr 13, 2020, 08:38 AM IST
ലോക്ക്ഡൗണ്‍ ലംഘിച്ച് യുവാവിനെ ട്രോളിബാഗില്‍ കടത്തി; സുഹൃത്തിനെതിരെ കേസ്

Synopsis

ഒറ്റയ്ക്കിരുന്നു മടുത്ത പയ്യൻ ഒടുവിൽ കൂട്ടുകാരനെ കൂട്ടിക്കൊണ്ടു വരാൻ തന്നെ തീരുമാനിച്ചു. പാണ്ഡേശ്വരത്തുള്ള സമപ്രായക്കാരനായ ചങ്ങാതിയെ വിളിച്ചു വരുത്തി. വീട്ടിലെ വലിയ ട്രോളി ബാഗിൽ കക്ഷിയെ പായ്ക്ക് ചെയ്തു.

മംഗളൂരു: സിനിമയെ വെല്ലുന്ന രംഗത്തിന്‍റെ അവസാനം യുവാവിനെതിരെ പൊലീസ് കേസെടുത്തു. മംഗളൂരുവിലാണ് സംഭവം നടന്നത്. ഒറ്റയ്ക്കിരുന്നു മടുത്ത പതിനേഴുകാരൻ കൂട്ടുകാരനെ കടത്തിക്കൊണ്ടു വന്നതിനാണ് പുലിവാല്‍ പിടിച്ചത്.

മംഗളൂരു നഗര മധ്യത്തിൽ ബൽമട്ട ആര്യസമാജം റോഡിലെ ഫ്ലാറ്റിലാണ് സിനിമയെ വെല്ലുന്ന സംഭവം. മംഗളൂരുവില്‍ ലോക്ഡൗൺ നിയന്ത്രണ പ്രകാരം വീട്ടുസാധനങ്ങൾ വാങ്ങാൻ ഒരു ഫ്ലാറ്റില്‍ നിന്നും ഒരാളെയല്ലാതെ ഫ്ലാറ്റിലെ സെക്യൂരിറ്റി പുറത്തേക്കു വിടില്ല. എന്നാല്‍ യുവാവിന്‍റെ പിതാവ് യുവാവിനെ പുറത്ത് വിട്ടില്ല. ഇതോടെ വീട്ടില്‍ കൂട്ടുകാരൊന്നും ഇല്ലാതെ യുവാവ് ബോറടിച്ചു.

ഒറ്റയ്ക്കിരുന്നു മടുത്ത പയ്യൻ ഒടുവിൽ കൂട്ടുകാരനെ കൂട്ടിക്കൊണ്ടു വരാൻ തന്നെ തീരുമാനിച്ചു. പാണ്ഡേശ്വരത്തുള്ള സമപ്രായക്കാരനായ ചങ്ങാതിയെ വിളിച്ചു വരുത്തി. വീട്ടിലെ വലിയ ട്രോളി ബാഗിൽ കക്ഷിയെ പായ്ക്ക് ചെയ്തു.

സെക്യൂരിറ്റിയുടെ മുന്നിലൂടെ ബാഗും വലിച്ച് അകത്തു കയറി ലിഫ്റ്റിന് അരികിലെത്തി. ലിഫ്റ്റും കാത്തു നിൽക്കുമ്പോഴാണു ബാഗ് തനിയെ അനങ്ങുന്നത് അടുത്തുണ്ടായിരുന്ന മറ്റൊരാളുടെ ശ്രദ്ധയിൽപെട്ടത്. ഇതോടെ സംശയം തോന്നിയ താമസക്കാരും സെക്യൂരിറ്റിയും ചേർന്നു ബാഗ് തുറന്നപ്പോൾ അകത്ത് ഒരു പയ്യൻ. ലോക്ക് ഡൗണ്‍ ലംഘിച്ചതിന് യുവാവിനും വിളിച്ചു വരുത്തിയ യുവാവിനെതിരെയും കേസ് എടുത്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ