ഒട്ടാവ ആശുപത്രിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എമി ലിൻ എന്നാണ് ഈ നഴ്സിന്റെ പേര് എന്ന് ട്വിറ്റർ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.
കാനഡ: കൊവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് ലോകം. മാസ്ക് ധരിച്ചും സാനിട്ടൈസർ ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചും കൊവിഡിനെ ചെറുത്തു തോൽപിക്കാനുള്ള പരിശ്രമത്തിലാണ് ഓരോരുത്തരും. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ജീവിതത്തോടും മരണത്തോടും പോരാടുന്നവരുടെ എണ്ണം വളരെ വലുതാണ്. ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ മുൻപന്തിയിലുണ്ട്. മഹാമാരിയുടെ ദുരിതം ബാധിച്ച ആളുകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണ് അവർ.
കാനഡയിലെ ഒട്ടാവ ആശുപത്രിയിൽ നിന്നുള്ള നഴ്സിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന കൊവിഡ് രോഗികൾക്കായി അവർ പാടുകയാണ്. ഒട്ടാവ ആശുപത്രിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എമി ലിൻ എന്നാണ് ഈ നഴ്സിന്റെ പേര് എന്ന് ട്വിറ്റർ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.
This is Amy-Lynn. An endoscopy nurse at The Ottawa Hospital, who has recently been redeployed to the ICU.
Here she is with a beautiful song for our patients... “You are not alone”.
Thank you for lifting our spirits, Amy-Lynn! 💙 pic.twitter.com/Xn11mNr44D
''ഇതാണ് എമി ലിൻ. ഒട്ടാവ ഹോസ്പിറ്റലിലെ നഴ്സായ ഇവർ ഐസിയുവിലുള്ള രോഗികളെ ശുശ്രൂഷിക്കാൻ നിയോഗിച്ചിരിക്കുകയാണ്. ഞങ്ങളുടെ രോഗികൾക്കായി മനോഹരമായ ഒരു പാട്ടുമായിട്ടാണ് ഇവർ ഇവിടെ നിൽക്കുന്നത്. യൂ ആർനോട്ട് എലോൺ... ഞങ്ങൾക്ക് കരുത്ത് പകരുന്നതിന് നന്ദി,;; ഒട്ടാവ ഹോസ്പിറ്റൽ വീഡിയോയ്ക്കൊപ്പം ട്വിറ്ററിൽ കുറിച്ചു. കയ്യിൽ ഗിറ്റാറും ഫേസ്മാസ്കും വെച്ച് പാട്ടുപാടുന്ന എമിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. യൂ ആർ നോട്ട് എലോൺ.. എന്ന് തുടങ്ങുന്ന പാട്ടാണ് ഇവർ കൊവിഡ് രോഗികൾക്കായി പാടുന്നത്. നഴ്സിന്റെ പ്രവർത്തിയെ കയ്യടികളോടെയാണ് സോഷ്യൽ മീഡിയ സ്വാഗതം ചെയ്തിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona