
ഹൈദരാബാദ്: മറഞ്ഞുനിന്ന് കത്തി കൊണ്ട് കുത്തിയ കള്ളനെ നേരിട്ട് വീട്ടമ്മ. തെലങ്കാനയിലെ സിർസില ജില്ലയിലെ വെമുലവാഡയിൽ കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെയാണ് സംഭവം. കോളിംഗ് ബെല്ലടിച്ച ശേഷം കള്ളൻ പതുങ്ങി നിൽക്കുകയായിരുന്നു. വാതിൽ തുറന്ന് പുറത്തേക്ക് വന്ന വീട്ടമ്മയെ കള്ളൻ കത്തി കൊണ്ടാക്രമിച്ചു. നിലവിളിച്ച് ആക്രമണം തടുത്ത വീട്ടമ്മ കള്ളനെ നേരിട്ടു. ഒടുവിൽ കള്ളൻ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി. വെമുലവാഡ സ്വദേശിയായ പിള്ളി ശ്രീലത എന്ന സ്ത്രീയാണ് ധൈര്യപൂർവം കള്ളനെ നേരിട്ടത് ഇവർ ഒറ്റയ്ക്കാണ് വീട്ടിൽ താമസിക്കുന്നത്. അർദ്ധരാത്രി ആരോ കോളിംഗ് ബെല്ലടിച്ചത് കേട്ടാണ് വാതിൽ തുറന്നത്. തുടർച്ചയായി പട്ടി കുരയ്ക്കുകയും ചെയ്തിരുന്നു. വാതിൽ തുറന്നതോടെ അപ്രതീക്ഷിതമായി കള്ളൻ കത്തിയുമായി ഇവരെ ആക്രമിക്കുകയായിരുന്നു. പിടിവലിക്കിടെ ഇവരുടെ സ്വർണമാല പൊട്ടിച്ചാണ് കള്ളൻ കടന്നുകളഞ്ഞത്.
കുറ്റവാളിയെ പിടികൂടാൻ ആറ് പ്രത്യേക സംഘങ്ങളെ ജില്ലാ പൊലീസ് രൂപീകരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് പൊലീസ് സൂപ്രണ്ട് അഖിൽ മഹാജൻ പറഞ്ഞു. അക്രമിയെ കണ്ടെത്തുന്നതിനായി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വിശദീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam