ലക്ഷ്‌മിനായര്‍ക്കെതിരായ കേസ് പിന്‍വലിച്ച വിവേക് എഐഎസ്എഫില്‍നിന്ന് രാജിവെച്ചു

Web Desk |  
Published : May 27, 2017, 09:24 PM ISTUpdated : Oct 05, 2018, 03:31 AM IST
ലക്ഷ്‌മിനായര്‍ക്കെതിരായ കേസ് പിന്‍വലിച്ച വിവേക് എഐഎസ്എഫില്‍നിന്ന് രാജിവെച്ചു

Synopsis

തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന കേസ് പിന്‍വലിച്ച പരാതിക്കാരന്‍ വിവേക് എഐഎസ്എഫില്‍ നിന്ന് രാജിവച്ചു. കേസ് പിന്‍വലിച്ചതിന് സംഘടന നടപടിക്കൊരുങ്ങവേയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലൂടെ വിവേക് രാജി പ്രഖ്യാപിച്ചത്. തീരുമാനം തന്നെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് വിവേകിന്റെ വെളിപ്പെടുത്തല്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിഷേധിച്ചു.

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ജാതിപ്പേര് വിളി അധിക്ഷേപിച്ചന്ന കേസ് വിവേക് പിന്‍വലിച്ചത്
പാര്‍ട്ടിനേതൃത്വത്തിന്റെ അറിവോടെയന്ന് വെളിപ്പെടുത്തിയ ശേഷം പങ്കെടുത്ത ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവറിലാണ് യൂണിറ്റ് സെക്രട്ടറി സ്ഥാനം അടക്കം പാര്‍ട്ടി ഭാരവാഹിത്വം രാജിവയ്ക്കുന്നതായി വിവേക് പ്രഖ്യാപിച്ചത്.

സിപിഐയുടെയോ എഐഎസ്എഫിന്റെയോ അറിവോടെയല്ലെന്ന നേതാക്കളുടെ പ്രതികരണത്തിന് പിന്നാലെ
കാനത്തിന്റെ പങ്ക് വെളിപ്പെടുത്തിയ വിവേകിന്റെ ഫേസ്ബുക്ക് പോസ്റ്റ് സിപിഐ അംഗങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്ന് അപത്യക്ഷമായിരുന്നു. എന്നാല്‍ നിലപാടില്‍ മാറ്റിമില്ലെന്ന് വിവേക് ആവര്‍ത്തിച്ചു. 

എന്നാല്‍ വിവേകിന്റെ വാദം സിപിഐ സംസ്ഥാനസെക്രട്ടറി തള്ളി. തീരുമാനം വ്യക്തിപരമെന്നും കാനം പ്രതികരിച്ചു.

സിപിഐയെയും എഐഎസ്എഫിനെയും പ്രതിരോധത്തിലാക്കിയ പുതിയ വെളിപ്പെടുത്തലോടെ വീണ്ടും ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം സജീവ ചര്‍ച്ചയാകുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളിൽ പറയണമെന്ന് കോണ്‍ഗ്രസ് നേതൃക്യാമ്പിൽ ശശി തരൂര്‍, ജനം പരിഹസിച്ച് ചിരിക്കുന്ന അവസ്ഥയുണ്ടാക്കരുതെന്ന് കെ മുരളീധരൻ
മദ്യപിച്ച് ഓട്ടോ ഓടിച്ച് കേസ് എടുത്തു, പിന്നാലെ പൊലീസിന് നേരെ പാമ്പിനെ വീശി യുവാവ്, ചിതറിയോടി പൊലീസുകാർ