സിനിമ തീയറ്ററിലെ പീഡനം; ഉന്നത ഉദ്യോഗസ്ഥരുടെ പേരിലും കേസെടുക്കണമെന്ന് സുധീരന്‍

Web Desk |  
Published : May 13, 2018, 01:17 PM ISTUpdated : Jun 29, 2018, 04:04 PM IST
സിനിമ തീയറ്ററിലെ പീഡനം; ഉന്നത ഉദ്യോഗസ്ഥരുടെ പേരിലും കേസെടുക്കണമെന്ന് സുധീരന്‍

Synopsis

പത്ത് വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവം നാടിനെ നടുക്കി  ഭരണനേതൃത്വത്തിന്റെ മനോഭാവത്തിന് മാറ്റം വേണം

തിരുവനന്തപുരം: എടപ്പാളിലെ സിനിമ തീയറ്ററിൽ അമ്മയുടെ ഒത്താശയോടെ പത്ത് വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവം നാടിനെ നടുക്കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. കേരളത്തിന് അപമാനകരമായ ഈ ക്രൂരസംഭവത്തിലെ കുറ്റവാളിയായ വ്യവസായിക്കും കൂട്ടുനിന്ന സ്ത്രീയ്ക്കും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പുവരുത്തണം. പരാതി കിട്ടിയിട്ടും ദിവസങ്ങളോളം അനങ്ങാപ്പാറ നയം സ്വീകരിച്ച ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ കുറ്റവാളികളാണ്. 

ഒരു സബ് ഇൻസ്പെക്ടറുടെ പേരിലുള്ള നടപടി മാത്രം പോരാ. കുറ്റകൃത്യം മറച്ചുവയ്ക്കുന്നതിലൂടെ അതിഗുരുതരമായ കൃത്യവിലോപം നടത്തിയ ഉന്നത ഉദ്യോഗസ്ഥരുടെ പേരിലും കർശനവും മാതൃകാപരവുമായ നടപടി ഉണ്ടാകണം. അവരെയെല്ലാം പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ തയ്യാറാകണെമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുധീരന്‍റെ പ്രതികരണം.

മാതൃദിനമായ ഇന്ന് അമ്മമാർ വ്യാപകമായി ആദരിക്കപ്പെടുകയാണ്. എന്നാൽ ഈ കുറ്റകൃത്യത്തിലെ സ്ത്രീ അമ്മ എന്ന ദിവ്യമായ പദത്തിന് തീരാകളങ്കമാണ് വരുത്തിവച്ചിരിക്കുന്നത്. ഈ സംഭവത്തിൽ യഥാസമയം ഉചിതമായി ഇടപ്പെട്ട തിയേറ്റർ ഉടമസ്ഥരെയും ചൈൽഡ് ലൈൻ പ്രവർത്തകരെയും അഭിനന്ദിക്കുന്നു. 

ഇപ്പോൾ ചൈൽഡ് ലൈൻ പ്രവർത്തകർക്കെതിരെ പൊലീസ് കരുക്കൾ നീക്കുന്നതായി വാർത്തകൾ വരുന്നുണ്ട്. തങ്ങളുടെ വീഴ്ചകൾ പുറത്തുകൊണ്ടുവരുന്നവരെ ക്രൂശിക്കാൻ ശ്രമിക്കുന്ന ഇത്തരം ശൈലി പോലീസിന് കൂടുതൽ നാണക്കേട് ഉണ്ടാക്കുകയേയുള്ളൂ. നമ്മുടെ പോലീസ് സംവിധാനത്തിന് എന്തുപറ്റി എന്ന ചോദ്യം നാടാകെ ഉയർന്നിരിക്കുകയാണ്. പേരിനെന്തെങ്കിലും കാട്ടിക്കൂട്ടിയത് കൊണ്ട് ഇതൊന്നും നേരെയാക്കാനാകില്ല. ഇപ്പോഴത്തെ ഭരണനേതൃത്വത്തിന്റെ മനോഭാവത്തിനും പ്രവർത്തനരീതിക്കും അടിമുടി മാറ്റം വന്നില്ലെങ്കിൽ അക്ഷരാർത്ഥത്തിൽ നാട് കുട്ടിച്ചോറാകും-സംശയമില്ല, സുധീരന്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം