
ദില്ലി: ആലങ്കാരിക പദവികളോട് താല്പര്യമില്ലെന്നും പാര്‍ട്ടി ഘടകങ്ങളില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വിഎസ് അച്യുതാനന്ദന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരിയെ അറിയിച്ചു. വിഎസിന്റെ അഭിപ്രായം യെച്ചൂരി പിബിയെ അറിയിക്കും. വിഎസിന്റെ പദവി സര്‍ക്കാരിന്റ മുന്നില്‍ എത്തിയിട്ടില്ലെന്നും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ രൂപീകരിക്കുന്നതിനോട് എതിര്‍പ്പില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
ദില്ലിയില്‍ കേന്ദ്ര കമ്മിറ്റി യോഗം തുടങ്ങുന്നതിന് മുമ്പാണ് വിഎസ് അച്യുതാനന്ദന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയത്. കാബിനറ്റ് റാങ്കോടെയുള്ള പദവി വിഎസിനു നല്കണമെന്നത് പിബി തീരുമാനമാണെന്നും സംസ്ഥാനഘടകത്തിന്റ നിര്‍ദ്ദേശം അംഗീകരിക്കണമെന്നും യെച്ചൂരി വിഎസിനോട് ആവശ്യപ്പെട്ടു. തന്നെ സ്ഥാനമോഹിയാണെന്ന് ചിത്രീകരിക്കാന്‍ ശ്രമം നടന്നെന്നും ആലങ്കാരിപദവി ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്നും വിഎസ് യെച്ചൂരിയോട് പറഞ്ഞു. പാര്‍ട്ടി ഘടകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആഗ്രഹമെന്നും വിഎസ് വ്യക്തമാക്കി. സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും അംഗത്വം എന്നതാണ് ഘടകങ്ങളിലെ അംഗത്വം എന്നതു കൊണ്ട് വിഎസ് ഉദ്ദേശിക്കുന്നത്. വിഎസിന്റെ അഭിപ്രായം പിബിയെ അറിയിക്കുമെന്നും തീരുമാനം പറയാമെന്നും യെച്ചൂരി മറുപടി നല്കി. വിഎസിന്റെ പദവി ഇതുവരെ സര്‍ക്കാരിന്റെ മുന്നിലെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയില്‍ മുഖാമുഖത്തില്‍ പറഞ്ഞു.
പശ്ചിമബംഗാള്‍ ഘടകത്തിന്റെ കോണ്‍ഗ്രസ് ബന്ധം തള്ളിക്കളയുന്ന റിപ്പോര്‍ട്ട് പി ബി കേന്ദ്രകമ്മിറ്റിയില്‍ വച്ചു. ബംഗാള്‍ ഘടകത്തിന്റെ നിലപാട് അവതരിപ്പിക്കാന്‍ പിബി അംഗം സൂര്യകാന്ത് മിശ്രയെ ആണ് നിയോഗിച്ചത്. കോണ്‍ഗ്രസ് ബന്ധം തുടരണം എന്ന ബംഗാളിന്റെ അഭിപ്രായത്തില്‍ ശക്തമായ എതിര്‍പ്പാണ് കേരളഘടകം ചര്‍ച്ചയില്‍ പ്രകടിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam