
ആന്‍ഫീള്‍ഡ്: ബ്രസീലിന്‍റെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് നെയ്‌മറെന്ന കാനറി പക്ഷിയുടെ ചിറകടി ഉയര്‍ന്ന ദിവസമാണിന്ന്. പരിക്കില്‍ നിന്ന് മുക്തനായെങ്കിലും നെയ്മര്‍ ലോകകപ്പ് കളിക്കുമോ എന്ന ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ ക്രൊയേഷ്യക്കെതിരെ രണ്ടാം പകുതിയില്‍ കളത്തിലിറങ്ങി നെയ്മര്‍ വലകുലുക്കിയതോടെ ആ ആശങ്കകളവസാനിച്ചു. പരിക്കുമൂലം മാര്‍ച്ച് മുതല്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന നെയ്മറുടെ രാജകീയ തിരിച്ചുവരവാണ് ക്രൊയേഷ്യക്കെതിരെ കണ്ടത്.
ക്രൊയേഷ്യക്കെതിരെ ബ്രസീലിന്‍റെ ആദ്യ പകുതി ഗോള്‍രഹിത സമനിലയായിരുന്നു. എന്നാല്‍ 46-ാം മിനുറ്റില്‍ നെയ്മറെ പകരക്കാരനായിറക്കിയ പരിശീലകന്‍ ടിറ്റെയുടെ തന്ത്രം ഫലിച്ചു. 69-ാം മിനുറ്റില്‍ വില്യാന്‍- കുട്ടീഞ്ഞോ കൂട്ടുകെട്ടില്‍ വിരിഞ്ഞ മുന്നേറ്റത്തിന് നെയ്മറുടെ ബൂട്ടുകളിലൂടെ വലയില്‍ പര്യവസാനം. ഇതോടെ നെയ്മറുടെ ഗോളില്‍ ബ്രസീല്‍ ലീഡ് നേടി. കളിയവസാനിക്കാന്‍ സെക്കന്‍റുകള്‍ ബാക്കിനില്‍ക്കേ ഫിര്‍മിനോയുടെ ഗോള്‍ ബ്രസീലിന് രണ്ട് ഗോള്‍ ജയം സമ്മാനിച്ചു.
കാണാം ക്രൊയേഷ്യക്കെതിരെ നെയ്മര്‍ നേടിയ ഗോള്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam