
കൊച്ചി: കൊച്ചി വാട്ടർ മെട്രോ 2019 ഡിസംബറിൽ യാഥാർഥ്യമാകുമെന്ന് കെഎംആർഎൽ. നൂറു പേർക്ക് യാത്ര ചെയ്യാവുന്ന 23 ബോട്ടുകളാണ് പദ്ധതിക്കായി വാങ്ങുന്നത്. കൊച്ചി നഗര ഗതാഗതത്തെ ഒരൊറ്റ പൊതു ഗതാഗത സംവിധാനത്തിന് കീഴിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് വാട്ടർ മെട്രോ പദ്ധതി നടപ്പാക്കുന്നത്.
2019 ഡിസംബറിൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ കൊച്ചിയിൽ ജലമാർഗം യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൊച്ചി മെട്രോയുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് മാത്രമായി മറ്റൊരു കമ്പനി രൂപീകരിക്കും.
പുഴകളാലും കായലുകളാലും ബന്ധപ്പെട്ടുകിടക്കുന്ന നഗരത്തെയും സമീപ ജനവാസ കേന്ദ്രങ്ങളെയും ബന്ധിപ്പക്കുന്ന 78 കിലോമീറ്റർ നീളമുളള ജലപാതയാണ് കെഎംആർഎൽ രൂപപ്പെടുത്തുന്നത്. പദ്ധതിയുടെ ഭാഗമായി 19 ബോട്ടു ജെട്ടികൾ പുതുതായി നിർമിക്കും. 100 പേർക്ക് സഞ്ചരിക്കാവുന്ന 23 ബോട്ടുകൾക്കൊപ്പം 50 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടുകളും പദ്ധതിയുടെ ഭാഗമായി നീറ്റിലിറക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam