യുവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു; കാരണം പോണ്‍ വീഡിയോ

Web Desk |  
Published : Mar 09, 2018, 12:39 PM ISTUpdated : Jun 08, 2018, 05:50 PM IST
യുവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു; കാരണം പോണ്‍ വീഡിയോ

Synopsis

ഭര്‍ത്താവ് പോണ്‍ വീഡിയോ കാണുന്നത് ഭാര്യ കയ്യോടെ പിടിച്ചു

ഹൈദരാബാദ്: വനിതാദിനമായ ഇന്നലെ 23 കാരിയായ യുവതിയെ ഭര്‍ത്താവ് അതിക്രൂരമായി മര്‍ദ്ദിച്ചു. വീട്ടിലിരുന്ന് മൊബൈലില്‍ പോണ്‍ വീഡിയോ കാണുകയായിരുന്ന ഭര്‍ത്താവിനെ ശല്യം ചെയ്തതിനാണ് ഇയാള്‍ യുവതിയെ അടിച്ച് മുറിപ്പെടുത്തിയത്. ഹൈദരാബാദിലെ ഡിംഡിഗലിലാണ് സംഭവം. 

മാരകമായി മുറിവേറ്റ യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആക്രമിക്കപ്പെട്ട രേഷ്മ സുല്‍ത്താന നല്‍കിയ പരാതിയില്‍ 30കാരനായ ഭര്‍ത്താവ് ഉമര്‍ പാഷയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. 

ഡിംഡിഗലില്‍ ക്യാബ് ഡ്രൈവറാണ് ഉമര്‍ പാഷ. 2013 ലാണ് ഉമര്‍ രേഷ്മയെ വിവാഹം ചെയ്തത്. ഇരുവര്‍ക്കും മൂന്ന് പെണ്‍കുട്ടികളുണ്ട്. ബുധനാഴ്ച ഭര്‍ത്താവ് മൊബൈലില്‍ വീഡിയോ കാണുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതി അടുത്ത് ചെന്നപ്പോഴാണ് പോണ്‍ വീഡിയോ ആണെന്ന് വ്യക്തമായത്. 

ഇത് നിര്‍ത്താന്‍ രേഷ്മ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവ് ഇത് കേള്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് രേഷ്മ വൈഫൈ ഓഫ് ചെയ്യുകയും ഫോണ്‍ പിടിച്ച് വാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. 

സംഭവത്തില്‍ ക്ഷുഭിതനായ ഉമര്‍ രേഷ്മയെ പൊതിരെ തല്ലുകയായിരുന്നു. തലയ്ക്ക് ഇടിയ്ക്കുകയും ചെവിയില്‍ അടിക്കുകയും ചെയ്തുവെന്നും കണ്ണിന് മേല്‍ ഭര്‍ത്താവ് കുത്തിയെന്നും യുവതി പൊലീസില്‍ മൊഴി നല്‍കി. 

സംഭവത്തിന് ശേഷം പുലര്‍ച്ചയോടെ ഉമര്‍ രേഷ്മയെ അവളുടെ വീട്ടില്‍ കൊണ്ടുപോയി വിട്ടു. രേഷ്മയുടെ കുടുംബം അവളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസില്‍ പരാതിയും നല്‍കി. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്തോ' ? വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പോസ്റ്റർ
`നിശബ്ദ കാഴ്ചക്കാരാകാം' ; ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ സൈനികർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്