
മറയൂർ: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ കോടതി വിട്ടയച്ച പ്രതിയെ, കൊല്ലപ്പെട്ടയാളുടെ ഭാര്യ ജതലയ്‌ക്കടിച്ചു കൊലപ്പെടുത്തി. കോയമ്പത്തൂർ പെരിയനായ്ക്കർ സ്വദേശി രവികുമാറിനെയാണ് സുഗന്ധി എന്ന സ്ത്രീ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. രവികുമാറിന്‍റെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ട രങ്കസ്വാമിയുടെ ഭാര്യയാണ് സുഗന്ധി.
സുഗന്ധിയെ കോടതി റിമാൻഡ് ചെയ്തു. രങ്കസ്വാമിയെ കൊന്ന കേസിലാണു രവികുമാറിനെ നേരത്തെ കോടതി വിട്ടയച്ചത്.രങ്കസ്വാമിയും രവികുമാറും സുഹൃത്തുക്കളായിരുന്നു. 2015 ജൂൺ അഞ്ചിന് ഇരുവരും മദ്യപിക്കേ തർക്കമുണ്ടായി. ഇതിനുശേഷം ഉറങ്ങിക്കിടന്ന രങ്കസ്വാമിയെ അമ്മിക്കല്ലെടുത്തു രവികുമാർ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്.
ഈ മാസം 14നു വിധി വന്നപ്പോൾ സാക്ഷികളില്ലാത്തതിനെ തുടർന്നു രവികുമാറിനെ കോടതി വിട്ടയച്ചു. ഇതിനുശേഷം രണ്ടുതവണ രവികുമാർ സുഗന്ധിയുമായി വഴക്കുണ്ടാക്കി. കഴിഞ്ഞദിവസം കാളിപാളയം ബസ് സ്റ്റാൻഡിനു സമീപം രവികുമാറിനെ സുഗന്ധി കല്ലുകൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam