വീല്‍ചെയര്‍ ലഭിച്ചില്ല, ഭിന്നശേഷിക്കാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റിനായി ഭര്‍ത്താവിനെ ചുമലിലേറ്റി യുവതി

Web Desk |  
Published : Apr 04, 2018, 06:36 PM ISTUpdated : Jun 08, 2018, 05:49 PM IST
വീല്‍ചെയര്‍ ലഭിച്ചില്ല, ഭിന്നശേഷിക്കാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റിനായി ഭര്‍ത്താവിനെ ചുമലിലേറ്റി യുവതി

Synopsis

ഭിന്നശേഷിക്കാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റിനായി ഭര്‍ത്താവിനെ ചുമലിലേറ്റി യുവതി ഉത്തർപ്രദേശിലെ മധുരയിലാണ് സംഭവം

മധുര: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെയും ചുമലിലേറ്റി നടക്കുന്ന യുവതിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വേദന പടർ‍ത്തുന്നത്. ഉത്തർപ്രദേശിലെ മധുരയിലാണ് സംഭവം. ഭിന്നശേഷിക്കാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വേണ്ടി ഭര്‍ത്താവിനെയും ചുമലിലേറ്റി ബിമല  ദേവി എന്ന യുവതി സിഎംഒ ഓഫീസിലേക്ക് പോകുന്ന കാഴ്ചയാണ് ഈ ചിത്രം.

ട്രക്ക് ഡ്രൈവറായിരുന്ന ബിമല ദേവിയുടെ ഭര്‍ത്താവിന്  ചില ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ വർഷമാണ് കാല് മുറച്ച് മാറ്റേണ്ടിവന്നത്. ഭിന്നശേഷിക്കാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റിനായി സിഎംഒ ഓഫീസിലെത്തിയ ബിമലയോട് ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടുവരാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രിയിൽ നിന്നുള്ള വീൽചെയറോ മറ്റ് സൗകര്യങ്ങളോ ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ഭര്‍ത്താവിനെ ചുമന്ന് കൊണ്ട് വരേണ്ടി വന്നത്. 

തങ്ങള്‍ക്ക് വീല്‍ ചെയറോ മുച്ചക്രസൈക്കിളോ ലഭിക്കാന്‍ ഒരു മാര്‍ഗവുമില്ലെന്ന് അവര്‍ പറയുന്നു. പല ഓഫീസുകള്‍ കയറിയിറങ്ങി, എന്നാല്‍ ഇതുവരെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും ബിമല മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഇത്തരം ഈ സംഭവം ഭൗര്‍ഭാഗ്യകരമാണെന്നും അന്വേഷിച്ച് ഉചിതമായ സഹായം ചെയ്യുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഭൂപേന്ദ്ര ചൗധരി പ്രതികരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ
പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ ഇക്കാര്യങ്ങൾ കർശനമായി പരി​ഗണിക്കണമെന്ന് ഹൈക്കോടതികൾക്ക് നിർദേശം നൽകി സുപ്രീം കോടതി