'ജയലളിതയുടെ മകളെന്ന്' തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന

Published : Jan 17, 2018, 11:48 AM ISTUpdated : Oct 05, 2018, 01:49 AM IST
'ജയലളിതയുടെ മകളെന്ന്' തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന

Synopsis

ഹൈദരാബാദ്: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകളാണെന്ന് രംഗത്തുവന്ന അമൃതാ സരസ്വതി ഡിഎന്‍എ പരിശോധനയ്ക്ക് വിധേയയാകാന്‍ ഒരുങ്ങുന്നു. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്കുലാര്‍ ബയോളജിയിലാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്.

നേരത്തെ ഇതുസംബന്ധിച്ച് കേസ് ഈ മാസം 25ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇതില്‍ അനുകൂല വിധി ലഭിക്കുന്നതിന് വേണ്ടിയാണ് അമൃത പരിശോധനയ്ക്ക് ഒരുങ്ങുന്നത്. 2017 ഡിസംബര്‍ 22ന് കേസ് പരിഗണിച്ച കോടതി ഡിഎന്‍എ പരിശോധനയ്ക്കായുള്ള ആവശ്യം അംഗീകരിച്ചിരുന്നു. 

ജയലളിതയുടെ സഹോദരിയായ ഷൈലജയും ഭര്‍ത്താവ് സാരഥിയുമാണ് അമൃതയെ വളര്‍ത്തിയത്. എന്നാല്‍ സാരഥിയും ഷൈലജയും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. മാര്‍ച്ചില്‍ സാരഥി മരിക്കുന്നതിനു മുന്പായി താന്‍ ജയലളിതയുടെ മകളാണെന്ന് വെളിപ്പെടുത്തി എന്നാണ് അമൃതയുടെ വാദം.

മൈലാപൂരുള്ള ജയലളിതയുടെ വസതിയില്‍ വച്ച് 1980 ആഗസ്റ്റ് 14നാണ് താന്‍ ജനിച്ചതെന്നും എന്നാല്‍ സംഭവം മറച്ചുവച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. ബ്രാഹ്മണകുടുംബത്തിന്‍റെ അന്തസ്സ് തകരാതിരിക്കാന്‍ തന്നെ ശൈലജയ്ക്ക് കൊടുക്കുകയായിരുന്നുവെന്നും അമൃത പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യെലഹങ്ക പുനരധിവാസം: ഫ്ലാറ്റിന് പണം നൽകേണ്ടി വരില്ല, സംസ്ഥാന സബ്സിഡിയും കേന്ദ്ര സബ്സിഡിയും ലഭ്യമാക്കും; വ്യക്തത വരുത്തി കർണാടക സർക്കാർ
ഓഫീസ് കെട്ടിട വിവാദത്തിൽ വീണ്ടും പ്രതികരിച്ച് വി കെ പ്രശാന്ത് എംഎൽഎ; 'ശാസ്തമംഗലത്ത് എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത് സാധാരണ ജനങ്ങൾക്ക് വേണ്ടി'