സൗന്ദര്യം ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു

By Vipin PanappuzhaFirst Published Nov 19, 2016, 3:56 PM IST
Highlights

തനിയ്ക്ക് സൗന്ദര്യം കുറവാണ് എന്ന് പരാതിയായിരുന്നു മറിയയ്ക്ക് എന്നും. അങ്ങനെയിരിക്കെയാണു ചുണ്ടിന്റെയും താടിയുടെയും വലിപ്പം കൂട്ടാന്‍ പ്ലാസ്റ്റിക്ക് സര്‍ജ്ജറി ചെയ്യുന്ന ആശുപത്രിയെക്കുറിച്ച് അറിയുന്നത്. അന്വേഷണവുമായെത്തിയ മറിയയുടെ ഓപ്പറേഷന്‍ ഫിക്സ് ചെയ്തു. 

എല്ലാ ടെസ്റ്റുകളും ചെയ്തതിന് ശേഷമാണ് മരിയയെ ഓപ്പറേഷന് വിധേയയാക്കിയത് എന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്.അനസ്തീഷ്യയിലെ അലര്‍ജി കാരണം അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 

ആദ്യത്തെ തവണ ഓപ്പറേഷന്‍ ടേബിളില്‍ വച്ച് ഹൃദയാഘാതം വന്നപ്പോള്‍ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ ഡോക്റ്റര്‍ ആംബുലന്‍സ് വിളിച്ചിരുന്നു.എന്നാല്‍ ആംബുലന്‍സ് വരുന്നതിനു മുന്‍പ് തന്നെ രണ്ടാമത്തെ ആഘാതം വന്നതോടെ മറിയയുടെ ജീവന്‍ പോകുകയായിരുന്നു. റഷ്യന്‍ ക്രിമിനല്‍ കോഡ് പ്രകാരം ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

click me!