
തിരുവനന്തപുരം: ശബരിമലയിൽ എത്തുന്ന എല്ലാ സ്ത്രീകൾക്കും സുരക്ഷാ ഉറപ്പാക്കാൻ ദേശീയ വനിതാ കമ്മീഷൻ ഡിജിപിക്ക് നിർദേശം നൽകി.മാധ്യമപ്രവർത്തകരെ അക്രമിച്ചവർക്ക് എതിരെ നടപടിയെടുക്കാനും വനിതാ കമ്മീഷന്‍ നിർദേശിച്ചു. സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ മലകയറാനെത്തിയ ചേര്‍ത്തല സ്വദേശി ലിബി ആന്ധ്രയില്‍ നിന്നുള്ള മാധവി എന്നിവര്‍ക്ക് പ്രതിഷേധം കാരണം മടങ്ങിപ്പോവേണ്ടി വന്നിരുന്നു. പ്രതിഷേധക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് മടങ്ങിപോവാന്‍ പൊലീസ് ആവശ്യപ്പെട്ടന്നാണ് ലിബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ആന്ധ്രയില്‍ നിന്ന് കുടുംബത്തോടൊപ്പം എത്തിയ 45 കാരി മാധവി സേവ് ശബരിമല സമരക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങുകായിരുന്നു.ആദ്യം സുരക്ഷ നല്‍കിയ പൊലീസ് പിന്നീട് പിന്‍വാങ്ങിയതോടെ മുന്നോട്ട് പോകാനാകാതെ ഇവര്‍ തിരിച്ച് പോവുകയായിരുന്നു.
രാവിലെ മുതല്‍ തന്നെ നിലയ്ക്കലില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും പ്രതിഷേധക്കാര്‍ ചെയ്തിരുന്നു. പരിക്കേറ്റ വനിതാ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിക്കാനെത്തിയ പൊലീസ് വാഹനത്തിന് നേരെ കല്ലേറുമുണ്ടായി. ഏഷ്യാനെറ്റ് ന്യൂസ് ഡിഎസ്എന്‍ജി വാഹനവും റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്യാമറയും പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. ആജ് തക് ചാനലിലെ വനിത റിപ്പോര്‍ട്ടര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. റിപ്പബ്ലിക്ക് ടിവിയിലെപൂജ പ്രസന്നക്ക് നരേ ആക്രമണമുണ്ടാകുകുയം ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിത ബാലനെ ബസില്‍ നിന്നിറക്കിവിടുകയും ചെയ്തിരുന്നു. എന്‍ഡിടിവിയുടെ സ്നേഹ കോശിക്ക് നേരെയും കയ്യേറ്റം ഉണ്ടായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam