ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധദിനം

Published : Dec 09, 2016, 04:42 AM ISTUpdated : Oct 04, 2018, 07:56 PM IST
ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധദിനം

Synopsis

കൊച്ചി: ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധദിനം. അഴിമതി കേസുകൾ സമയബന്ധിതമായി തീർപ്പാക്കാൻ സാധിക്കുന്നില്ലെന്നതാണ്  വിജിലൻസ് വകുപ്പ്  നേരിടുന്ന പ്രധാന വെല്ലുവിളി. മൂന്നു പതിറ്റാണ്ട് പഴക്കമുളള കേസുകൾപോലും ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്ന സാഹചര്യമാണ് നിലവിൽ. അഴിമതി വിരുദ്ധ നിയമങ്ങൾ ശക്തമായി നടപ്പാക്കുന്നതിൽ മാറിമാറി വരുന്ന സർക്കാരുകൾ പുലർത്തുന്ന നിസംഗതയാണ് കേസുകൾ കെട്ടിക്കിടക്കാൻ കാരണം.

1996 മുതലുളള അഴിമതികേസുകളാണ് ഇനിയും തീർപ്പാകാതെ ഹൈക്കോടതിയുടെ പരിഗണനയിലുളളത്. വിജിലൻസ് കോടതിയുത്തരവുകളിൻമേലുളള സ്റ്റേ ഓർഡറുകളും,അപ്പീലുകളും ആണ് ഇവയിലേറെയും. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഉൾപ്പെട്ട കേസുകളും ഏറെയുണ്ട്.പ്രോസിക്യൂഷൻ അനുമതി ലഭിക്കാത്ത 61 കേസുകളുണ്ട്.സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയുളള വിജിലൻസ് കേസുകളിൽ  മൂന്നു മാസത്തിനകം  പ്രോസിക്യൂഷൻ അനുമതി കാര്യത്തിൽ
തീരുമാനമെടുക്കണമെന്നാണ് സുപ്രീകോടതിയുടെ ഉത്തരവ്.

എന്നാൽ ഈ ഉത്തരവ് ലംഘിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും തീരുമാനമെടുക്കാത്ത കേസുകളുണ്ട്.ഫലത്തിൽ കുറ്റവാളികളെ വെറുതെ വിടാനുളള സാഹചര്യം സൃഷ്ടിക്കുന്ന അവസ്ഥ.അഴിമതി വിരുദ്ധ നിയമങ്ങൾ ഉണ്ടാക്കുന്നതിലും നടപ്പാക്കുന്നതിലും സർക്കാരുകൾക്ക് താൽപ്പര്യമില്ലെന്നതിന്‍റെ സൂചനയാണ് ഈ സമീപനങ്ങൾ. 

അഴിമതി കേസുകൾ തീർപ്പാക്കാൻ പ്രത്യേക കോടതികൾ ,കേസുകൾ വാദിക്കാൻ പ്രത്യേക പ്രോസിക്യൂട്ടർമാർ തുടങ്ങിയ വിജിലൻസിന്റെ ആവശ്യവും സംസ്ഥാനത്ത് നടപ്പായിട്ടില്ല ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായശേഷം സംസ്ഥാനത്ത് അഴിമതി കേസുകളിൽ പ്രതിയായ 28 സർക്കാർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്നാണ് കണക്ക്.വിജിലൻസിന് ലഭിക്കുന്ന പരാതികളുടെ എണ്ണത്തിലും വൻവർധനയുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഐ മൂഢസ്വർഗത്തില്‍,ഈഴവരുൾപ്പെടെ പിന്നാക്കസമുദായം ഇടതുപാർട്ടികളുടെ നട്ടെല്ല്, സിപിഐയുടെ നവനേതാക്കൾക്ക് ആ ബോധ്യമില്ലെന്ന് വെളളാപ്പളളി
മൂന്നാം തവണയും പിണറായി വിജയന്‍ തന്നെ ഇടതുപക്ഷത്തിന്‍റെ ക്യാപ്റ്റന്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും,