
ബെംഗളുരു: ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവരുടെ കയ്യും കാലും കെട്ടി പോളിങ് ബൂത്തിൽ എത്തിക്കണമെന്ന പ്രസ്താവനയിൽ വെട്ടിലായി ബി എസ് യെദ്യൂരപ്പ. ബെലഗാവിയിൽ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രവർത്തകർക്ക് യെദ്യൂരപ്പയുടെ നിർദേശം. സ്നേഹത്തോടെ കൊണ്ടുവരലാണ് താൻ ഉദ്ദേശിച്ചതെന്ന്, പ്രസ്താവന വിവാദമായതോടെ യെദ്യൂരപ്പ വിശദീകരിച്ചു.
ബെലഗാവിയിലെ കിട്ടൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥി മഹന്തേഷിന് വോട്ടുചോദിക്കുകയായിരുന്നു ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി.സിദ്ധരാമയ്യയെയും കോൺഗ്രസിനെയൊക്കെ വിമർശിച്ച് പ്രസംഗത്തിന്റെ അവസാനഭാഗത്തെത്തിയപ്പോഴായിരുന്നു പ്രവർത്തകരെ ഉത്സാഹികളാക്കാനുളള നിർദേശം. അടുത്ത അഞ്ചാറ് ദിവസം വീടുകളിലെല്ലാം കയറണം. മെയ് പന്ത്രണ്ടിന് മഹന്തേഷിന് വോട്ടു ചെയ്യാൻ തയ്യാറല്ലാത്തവർ ഉണ്ടെങ്കിൽ, കയ്യും കാലും കെട്ടി പോളിങ് ബൂത്തിൽ എത്തിക്കണമെന്ന് യെദ്യൂരപ്പ പറഞ്ഞു.
ആവേശത്തിൽ അണികൾ കയ്യടിച്ചെങ്കിലും യെദ്യൂരപ്പ പെട്ടു. വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന് പഴിയും കേട്ടു. തോൽവി ഉറപ്പിച്ചതുകൊണ്ട് തരംതാണ അടവുകൾ പയറ്റാൻ ഒരുങ്ങുകയാണ് ബിജെപിയെന്നും അതിന്‍റെ സൂചനയാണ് യെദ്യൂരപ്പയുടെ പ്രസ്താവനയെന്നും കോൺഗ്രസ് വിമർശിച്ചു. ഇതോടെ പ്രധാനമന്ത്രി കൂടി പങ്കെടുത്ത ശിവമോഗയിലെ റാലിയിൽ യെദ്യൂരപ്പ വിശദീകരണം നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam