ഏഴുവയസുകാരിയെ പീഡിപ്പിച്ച കൊന്ന യുവ എന്‍ജീനിയര്‍ക്ക് വധശിക്ഷയും 46 വര്‍ഷത്തെ കഠിനതടവും

Published : Feb 19, 2018, 07:15 PM ISTUpdated : Oct 05, 2018, 01:17 AM IST
ഏഴുവയസുകാരിയെ പീഡിപ്പിച്ച കൊന്ന യുവ എന്‍ജീനിയര്‍ക്ക് വധശിക്ഷയും 46  വര്‍ഷത്തെ കഠിനതടവും

Synopsis

ചെന്നൈ: 7 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ. ചെങ്കല്‍പേട്ട് കോടതിയാണ് പ്രതി ദഷ്വന്തിനെ ശിക്ഷിച്ചത്. പോക്സോ ഉള്‍പ്പെടെ 7 വകുപ്പുകളില്‍ 46 വർഷത്തെ കഠിനതടവും കോടതി വിധിച്ചിട്ടുണ്ട്. ഇരുപത്തിമൂന്നുകാരനായ പ്രതി എഞ്ചിനീയര്‍ കൂടിയാണ്. കഴിഞ്ഞവർഷം ഫെബ്രവരി 5 നായിരുന്നു ഇയാള്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. . 

പുതിയതായി വാങ്ങിയ നായ്ക്കുട്ടിയെ ഉപയോഗിച്ച് പെണ്‍കുട്ടിയെ തന്റെ മുറിയിലേയ്ക്ക് കയറ്റിയ ഇയാളഅ‍ പീഡനത്തിന് ശേഷം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നീട് ബാഗില്‍ മൃതദേഹം വച്ച് കത്തിക്കുകയായിരുന്നു.

അമ്മയെ കൊന്ന കേസിലും ഇയാൾ പ്രതിയാണ്. ബലാത്സംഗക്കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇയാൾ അമ്മയെ കൊന്നത്. അമ്മയുടെ സ്വര്‍ണവുമായി മുംബൈയ്ക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് ഇയാള്‍ പൊലീസ് പിടിയിലായത്. ഈ കൊലപാതക കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എൻഡിഎയിൽ നേരിട്ടത് കടുത്ത അവ​ഗണന, യുഡിഎഫ് എല്ലാവരെയും ഉൾക്കൊള്ളുന്ന മുന്നണി'; സന്തോഷമെന്ന് സി കെ ജാനു
കൊല്ലത്ത് വാഴയിലയിൽ അവലും മലരും പഴവും വെച്ച് പൊലീസിനു നേരെ സിപിഎം നേതാവിന്റെ കൊലവിളി